കഴിഞ്ഞ വർഷം പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ജമ്മു കശ്മീരിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറന്നു. ഏഷ്യയിലെ ഏറ്റവും വലിയ ടൂലിപ് ഗാർഡൻ ഉൾപ്പെടെയുള്ള 14 കേന്ദ്രങ്ങളാണ് സഞ്ചാരികൾക്കായി തുറന്നുകൊടുത്തത്.
ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് തദ്ദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചത്.
2025 ഏപ്രിൽ 22-ന് പഹൽഗാമിലെ ബൈസരൻ മെഡോയിലുണ്ടായ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ ഭൂരിഭാഗവും വിനോദസഞ്ചാരികളായിരുന്നു. ഈ സംഭവത്തെത്തുടർന്ന് മുൻകരുതൽ നടപടിയായി കശ്മീരിലെയും ജമ്മുവിലെയും അമ്പതോളം വിനോദസഞ്ചാര കേന്ദ്രങ്ങൾ അധികൃതർ അടച്ചിട്ടിരുന്നു. ഘട്ടം ഘട്ടമായുള്ള പുനരാരംഭിക്കൽ നടപടികളുടെ ഭാഗമായി ഇതുവരെ 42 കേന്ദ്രങ്ങൾ പ്രവർത്തനക്ഷമമായിട്ടുണ്ട്. 2023 സെപ്റ്റംബറിലും ജൂണിലും ചില കേന്ദ്രങ്ങൾ തുറന്നിരുന്നു.



