ഇസ്ലാമാബാദ് : പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ പള്ളിയിലുണ്ടായ മാരകമായ ബോംബ് സ്‌ഫോടനത്തെ ശക്തമായി അപലപിച്ചും സുരക്ഷാ വിഷയങ്ങളിൽ പാകിസ്ഥാന് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ക്രൂരമായ ആക്രമണത്തെ മൃഗീയമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ പാകിസ്ഥാന് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.
പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരിക്കും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനും അയച്ച സന്ദേശത്തിലാണ് പുടിൻ തന്റെ അനുശോചനം രേഖപ്പെടുത്തുകയും ഇരകളോടും പാകിസ്ഥാൻ ജനതയോടും ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തത്.
ഒരു മതപരമായ ചടങ്ങിനിടെ ജനങ്ങളെ കൊലപ്പെടുത്തിയത് ഭീകരവാദത്തിന്റെ മൃഗീയവും മനുഷ്യത്വരഹിതവുമായ സ്വഭാവത്തിന് കൂടുതൽ തെളിവാണെന്ന് അദ്ദേഹം തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. സുരക്ഷാ കാര്യങ്ങളിലും ഭീകരവിരുദ്ധ പ്രവർത്തനങ്ങളിലും ഇസ്ലാമാബാദുമായുള്ള സഹകരണം ശക്തിപ്പെടുത്താൻ മോസ്കോ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.



