ട്രംപ് ഭരണകൂടം  നികുതികളിൽ ഏർപ്പെടുത്തിയിട്ടും ചൈനയ്ക്ക് ചരിത്രനേട്ടം. 2025 വർഷത്തെ ചൈനയുടെ കയറ്റുമതി കണക്ക് 1 ട്രില്യൺ ഡോളറായി ഉയർന്നു. ഇതാദ്യമായാണ് ചൈനയുടെ കയറ്റുമതി 1 ട്രില്യൺ ഡോളർ കടക്കുന്നത്. 2024 ലെ റെക്കോർഡ് കണക്കായ 993 ബില്യൺ ഡോളർ ആണ് ചൈന മറികടന്നത്.

ട്രംപിന്റെ താരിഫ് ചൈനയുടെ  മൊത്തത്തിലുള്ള വ്യാപാരത്തെ കാര്യമായി ബാധിച്ചിട്ടില്ല എന്നതിന്റെ സൂചനയാണിത്. യുഎസുമായുള്ള വ്യാപാരം ദുർബലമായെങ്കിലും മറ്റിടങ്ങളിലേക്ക് പ്രത്യേകിച്ച് തെക്കുകിഴക്കൻ ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള ചൈനീസ് കയറ്റുമതിയിലെ വർദ്ധനവാണ് ഈ നേട്ടത്തിന് പിന്നിൽ.

പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യ, കൃത്രിമബുദ്ധിയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ, റോബോട്ടിക്സ് എന്നിവയുടെ കയറ്റുമതിയിൽ വർധനവുണ്ടായതായി ചൈനയുടെ കസ്റ്റംസ് ഡെപ്യൂട്ടി ഡയറക്ടർ വാങ് ജുൻ പത്രസമ്മേളനത്തിൽ പറഞ്ഞു. അതേസമയം, ദുർബലമായ യുവാൻ, ശക്തമായ ചരക്ക് വിതരണവും പാശ്ചാത്യ രാജ്യങ്ങളിലെ പണപ്പെരുപ്പവും ചൈനീസ് കയറ്റുമതിയെ കൂടുതൽ ആകർഷകമാക്കി. വിൽപ്പനയിൽ നിന്നും വിദേശ ബിസിനസിൽ നിന്നും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ നിന്നും ചൈനയ്ക്ക് നേട്ടമുണ്ടായിട്ടുണ്ട്.

ചൈനീസ് ചരക്കുകളും സേവനങ്ങളും ആഗോള ബിസിനസുകളിൽ കൂടുതൽ ആഴത്തിൽ വേരൂന്നിയതോടെ 2026 ലും ചൈനയുടെ വിജയം തുടരുമെന്ന് വിദഗ്ധർ  പറയുന്നു. അമേരിക്കയ്ക്ക് പുറമെ ലോകമെമ്പാടും ചൈനയ്ക്ക് ഉപഭോക്താക്കളുണ്ടെന്നതിന്റെ സൂചനയാണ്  ഈ ഏറ്റവും പുതിയ കണക്കുകളെന്നും അവർ കൂട്ടിച്ചേർത്തു.