ഗാസയില്‍ ഇസ്രയേല്‍ പിന്തുണയോടെ ഭക്ഷണ വിതരണം നടത്തിയിരുന്ന യു.എസ് കമ്പനി പ്രവര്‍ത്തനം നിര്‍ത്തി. ആറാഴ്ച മുന്‍പ് നിലവില്‍ വന്ന വെടിനിര്‍ത്തലിനെ തുടര്‍ന്ന് ഗാസ ഹ്യുമാനിറ്റേറിയന്‍ (ജിഎച്ച്എഫ്) ഫൗണ്ടേഷന്‍ ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയിരുന്നു. ഇന്നലെയാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്.

 കഴിഞ്ഞ മെയില്‍, ഐക്യരാഷ്ട്ര സംഘടന ഏജന്‍സികള്‍ക്ക് പകരമായി ഇസ്രയേലും യുഎസും ചേര്‍ന്ന് നിയോഗിച്ച സ്വകാര്യ കമ്പനിയായ ജിഎച്ച്എഫിന്റെ കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ പട്ടാളം നടത്തിയ വെടിവയ്പുകളില്‍ നൂറുകണക്കിന് പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ടിരുന്നു.