വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ അതിര്‍ത്തി പ്രദേശത്തെ ജനവാസ മേഖലകളില്‍ പാക്കിസ്ഥാന്‍ സൈന്യം ഷെല്ലാക്രമണം നടത്തിയതായി അഫ്ഗാനിസ്ഥാന്‍. ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ തിരിച്ചടിച്ചില്ലെന്നും അഫ്ഗാന്‍ വ്യക്തമാക്കി.

ഇരുരാജ്യങ്ങളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം വെടിനിര്‍ത്തല്‍ സ്ഥിരീകരിച്ചുകൊണ്ട് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു. വെടിനിര്‍ത്താന്‍ രണ്ടു രാജ്യങ്ങളും സമ്മതിച്ചതായും,  സമാധാനം നിലനിര്‍ത്തുന്നത് ഉറപ്പാക്കാന്‍ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തുമെന്നും പ്രസ്താവനയില്‍ പറഞ്ഞിരുന്നു.