ചൈനയുടെ ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ്, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, യുഎസ് ആണവായുധ പരീക്ഷണം പുനരാരംഭിക്കുമെന്ന് പറഞ്ഞുകൊണ്ട് ഒരു ചർച്ചയ്ക്ക് ആരംഭം കുറിച്ചിരുന്നു. അഞ്ച് ദിവസത്തിന് ശേഷം, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ തന്റെ സുരക്ഷാ കൗൺസിലിനോട് ആണവ പരീക്ഷണങ്ങൾക്ക് തയ്യാറെടുക്കാൻ ആവശ്യപ്പെട്ടു. ഈ സംഭവവികാസങ്ങൾ അസ്ഥിരപ്പെടുത്തുന്ന ആണവായുധ മത്സരത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. 

റഷ്യ, ചൈന , പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ ആണവായുധങ്ങൾ പരീക്ഷിക്കുന്നുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ട്രംപ് തന്റെ നീക്കത്തെ ന്യായീകരിച്ചത്. എന്നിരുന്നാലും, പ്രസിഡന്റ് പൂർണ്ണ തോതിലുള്ള ആണവ പരീക്ഷണങ്ങൾ ഉദ്ദേശിച്ചിട്ടില്ലെന്ന് യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് വ്യക്തമാക്കി. എന്നാൽ ട്രംപിന്റെ പ്രസ്താവന ലോകമെമ്പാടും, പ്രത്യേകിച്ച് ബീജിംഗ്, മോസ്കോ, പ്യോങ്‌യാങ് എന്നിവിടങ്ങളിൽ പ്രചരിച്ചു.