നിർമാതാവ് ആകാശ് ഭാസ്കരനും വ്യവസായി വിക്രം രവീന്ദ്രനും എതിരായ കേസിൽ ഇഡിക്ക് വൻ തിരിച്ചടി. ടാസ്മാക് അഴിമതിയുമായി ഇരുവരെയും ബന്ധപ്പെടുത്തുന്ന ഒന്നും ഇഡിയുടെ പക്കൽ ഇല്ലെന്നും ഇഡി പരിധി വിട്ടെന്നും ഹൈക്കോടതി വിമർശനം ഉന്നയിച്ചു. നടപടികൾ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു.
അതേസമയം ആകാശ് ഭാസ്കരനും വിക്രം രവീന്ദ്രനും എതിരായ കേസിൽ ഇരുവരുടെയും സ്ഥാപനങ്ങളിലെ റെയ്ഡ് ഇല്ലാത്ത അധികാരം ഉപയോഗിച്ചാണെന്നും കോടതി ചൂണ്ടിക്കാട്ടി. പിടിച്ചെടുത്ത ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഉടൻ തിരിച്ചുനൽകണമെന്നും കോടിതി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം കേസിൽ പരിശോധന പൂർത്തിയായില്ലെന്ന ഇഡിയുടെ വാദം കോടതി തള്ളി. ഉദയനിധി സ്റ്റാലിന്റെ അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. റെയ്ഡ് ബിജെപി വലിയ രാഷ്ട്രീയ ആയുധമാക്കിയിരുന്നു.