ഇസ്താംബൂളിൽ നടന്ന ചർച്ചകൾക്കൊടുവിൽ, മരിച്ചവരുടെ മൃതദേഹങ്ങൾ സ്വദേശത്തേക്കു കൊണ്ടുപോകുന്നതിന്റെ അവസാനഘട്ടത്തിൽ റഷ്യയുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ട ആയിരത്തിലധികം സൈനികരുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച ഉക്രൈനു ലഭിച്ചതായി വെളിപ്പെടുത്തി ഉക്രേനിയർ ഉദ്യോഗസ്ഥർ.
“സൈനികരുടെ മൃതദേഹങ്ങൾ തിരിച്ചയയ്ക്കുന്നതിന്റെ ആദ്യദിനം മുതൽ അവസാനഘട്ടമായ ഇന്നുവരെ, ഇസ്താംബുൾ കരാറുകൾ നടപ്പിലാക്കാൻ തുടങ്ങിയതോടെ ആറായിരത്തിലധികം മൃതദേഹങ്ങൾ തിരികെ കൊണ്ടുവന്നു” – പ്രതിരോധ മന്ത്രി റസ്റ്റം ഉമെറോവ് പറഞ്ഞു. മൂന്നുവർഷങ്ങൾക്കു മുമ്പ് റഷ്യ ഉക്രൈനിൽ പൂർണ്ണതോതിലുള്ള അധിനിവേശം ആരംഭിച്ചതിനു ശേഷമുണ്ടായ ഏറ്റവും വലിയ യുദ്ധമരണ നിരക്കുകളിലൊന്നാണിത്.
ഈ മാസത്തിന്റെ തുടക്കത്തിൽ ഇസ്താംബൂളിൽ നടന്ന ചർച്ചകളുടെ ഭാഗമായാണ് റഷ്യയും ഉക്രൈനും തമ്മിൽ സൈനികരുടെ ഭൗതികാവശിഷ്ടങ്ങൾ കൈമാറാൻ തുടങ്ങിയത്. 6,060 ഉക്രേനിയൻ സൈനികരുടെ മൃതദേഹങ്ങൾ മോസ്കോ തിരികെനൽകിയതായി സമാധാനചർച്ചകളിലെ റഷ്യൻ പ്രതിനിധിസംഘത്തിന്റെ തലവനായ ക്രെംലിൻ സഹായി വ്‌ളാഡിമിർ മെഡിൻസ്‌കി പറഞ്ഞു.