ട്രാന്‍സ്ജെന്‍ഡര്‍ ആളുകളെ ലക്ഷ്യം വച്ചുള്ള ഡൊണാള്‍ഡ് ട്രംപിന്റെ  പാസ്പോര്‍ട്ട് നയം തടഞ്ഞ് യു.എസ് ജഡ്ജി. അത് ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു നടപടി. ആറ് പേരുടെ കാര്യത്തില്‍ മാത്രം യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നയം നടപ്പിലാക്കുന്നത് തടഞ്ഞ് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത് ബോസ്റ്റണിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ജൂലിയ കോബിക്കാണ്. 

ട്രാന്‍സ്ജെന്‍ഡര്‍, നോണ്‍-ബൈനറി അമേരിക്കക്കാര്‍ക്ക് രാജ്യവ്യാപകമായി അവരുടെ ലിംഗ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്ന പാസ്പോര്‍ട്ടുകള്‍ നല്‍കാന്‍ വിസമ്മതിക്കുന്നതില്‍ നിന്ന് ട്രംപ് ഭരണകൂടത്തെ ചൊവ്വാഴ്ചയാണ് ഒരു ഫെഡറല്‍ ജഡ്ജി തടഞ്ഞത്.