ശനിയാഴ്ചയും പാകിസ്ഥാൻ യാതൊരു പ്രകോപനവുമില്ലാതെ ആക്രമണം തുടർന്നു, ജമ്മുവിലെ ജനവാസ മേഖലകൾ ലക്ഷ്യമിട്ട് നിരവധി വീടുകൾക്കും വാഹനങ്ങൾക്കും നാശനഷ്ടങ്ങൾ വരുത്തി. പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിലെ ഒരു സിവിലിയൻ പ്രദേശത്ത് പാകിസ്ഥാൻ ഡ്രോൺ ആക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് പുതിയ ആക്രമണം ഉണ്ടായത്. 

പ്രകോപനങ്ങൾക്കിടയിലും, ഇന്ത്യൻ സൈന്യം വേഗത്തിലും തുല്യ അളവിലും തിരിച്ചടിച്ചു. നാല് പാകിസ്ഥാൻ വ്യോമതാവളങ്ങൾ ആക്രമിച്ചുകൊണ്ട് ശക്തമായ തിരിച്ചടി നൽകിയതായി വൃത്തങ്ങൾ അറിയിച്ചു.

ശക്തമായതും കൃത്യതയോടെയുള്ളതുമായ പ്രതികരണമെന്ന നിലയിൽ, ഇന്ത്യൻ സൈന്യം രാത്രി മുഴുവൻ പാകിസ്ഥാനിലെ നാല് പ്രധാന വ്യോമതാവളങ്ങളിൽ കൃത്യമായ ആക്രമണം നടത്തി , സൈനിക സ്ഥാപനങ്ങൾക്കും സ്വത്തുക്കൾക്കും കനത്ത നാശനഷ്ടം വരുത്തിവച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. റാവൽപിണ്ടിയിലെ നൂർ ഖാൻ, ചക്വാളിലെ മുരീദ്, ഷോർകോട്ടിലെ റഫീഖി എന്നിവയാണ് ലക്ഷ്യമിട്ട കേന്ദ്രങ്ങൾ. പാകിസ്ഥാനിൽ നിന്നും ഉത്ഭവിച്ച ഒന്നിലധികം ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ തുടർന്നാണ് ഈ ആക്രമണങ്ങൾ.