വ്യാഴാഴ്ച രാജ്യത്തെ 10 നഗരങ്ങളിൽ ഡ്രോൺ ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ സിയാൽകോട്ടിലെയും ലാഹോറിലെയും പാകിസ്ഥാൻ സൈന്യത്തിന്റെ വ്യോമ പ്രതിരോധ യൂണിറ്റുകൾക്ക് കനത്ത നാശനഷ്ടമുണ്ടായതായി വൃത്തങ്ങൾ അറിയിച്ചു. 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ‘സിന്ദൂർ’ എന്ന പേരിൽ നടത്തിയ ഓപ്പറേഷനിൽ ഇന്ത്യ പാകിസ്ഥാനിലെ ഭീകര ക്യാമ്പുകൾ ആക്രമിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം.
ചൈന വികസിപ്പിച്ചെടുത്ത എച്ച്ക്യു -9 മിസൈൽ പ്രതിരോധ സംവിധാന യൂണിറ്റുകൾ ആക്രമിക്കപ്പെട്ടതായും ഇത് പാകിസ്ഥാൻ സൈന്യത്തെ ലാഹോറിൽ പ്രതിരോധരഹിതരാക്കിയതായും വൃത്തങ്ങൾ അറിയിച്ചു.
ലാഹോറിന് പുറമെ ഗുജ്രൻവാല, റാവൽപിണ്ടി, ചക്വാൾ, ബഹവൽപൂർ, മിയാൻവാലി, കറാച്ചി, ചോർ, മിയാനോ, അറ്റോക്ക് എന്നിവിടങ്ങളിലും ഇത്തരം ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.



