26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാമിലെ ഭീകരാക്രമണത്തിന് തിരിച്ചടിയായി, ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യൻ സായുധ സേന മെയ് 7 ബുധനാഴ്ച പാകിസ്ഥാൻ, പാക് അധിനിവേശ കശ്മീര് എന്നിവിടങ്ങളിലെ ഭീകര ക്യാമ്പുകൾ ആക്രമിച്ചു.
ഇന്ത്യയ്ക്കെതിരായ ആക്രമണങ്ങളിൽ പങ്കാളികളാണെന്ന് കരുതപ്പെടുന്ന ബഹാവൽപൂർ, മുരിദ്കെ, ഗുൽപൂർ, ഭിംബർ, ചക് അമ്രു, ബാഗ്, കോട്ലി, സിയാൽകോട്ട്, മുസാഫറാബാദ് എന്നീ പാകിസ്ഥാനിലെ ഒമ്പത് സ്ഥലങ്ങളിലാണ് കൃത്യമായ ആക്രമണങ്ങൾ നടന്നതെന്ന് വൃത്തങ്ങൾപറഞ്ഞു. ലഷ്കർ ആസ്ഥാനവും ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ ഒളിത്താവളങ്ങളും ലക്ഷ്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞു.



