അതിർത്തിയിൽ പഹൽഗാം ഭീകരാക്രമണത്തിനു ശേഷം നടക്കുന്ന പ്രധാന സംഭവങ്ങളും കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിലെ പുക അപകടവും മറ്റു പ്രധാന വാർത്തകളും തത്സമയം അറിയാം.

സിന്ധുനദീജലക്കരാര്‍ മരവിപ്പിച്ചതിന് പിന്നാലെ പാകിസ്താനിലേക്കുള്ള ജലമൊഴുക്ക് ഇന്ത്യ തടഞ്ഞുതുടങ്ങി. ഇതിന്റെ ഭാഗമായി ജമ്മുകശ്മീരിലെ രാംബനിലുള്ള ബഗലിഹാര്‍ അണക്കെട്ട് അടച്ചു. സിന്ധുവിന്റെ പോഷക നദിയായ ചെനാബിന് കുറുകെ ഇന്ത്യ നിര്‍മിച്ച അണക്കെട്ടാണ് ബഗലിഹാര്‍. ജലവൈദ്യുത പദ്ധതിയായ ബഗലിഹാറില്‍ നിന്ന് പാകിസ്താനിലേക്ക് ജലമൊഴുകുന്നത് ഇന്ത്യ തടഞ്ഞിരിക്കുകയാണ്. ഇതിന് സമാനമായ നടപടി ഝലം നദിയുടെ പ്രധാന കൈവഴിയായ നീലം നദിയില്‍ നിര്‍മിച്ചിട്ടുള്ള കിഷന്‍ഗംഗ ഡാമിലും സ്വീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കെവി റാബിയയുടെ വിയോഗത്തില്‍ പ്രതിപക്ഷ നേതാവിന്റെ അനുശോചനം

സ്വന്തം പരിമിതികളെ തരണം ചെയ്ത് നാടിനാകെ അക്ഷര വെളിച്ചം പകര്‍ന്നു നല്‍കിയ സാമൂഹിക, സാക്ഷരതാ പ്രവര്‍ത്തക പത്മശ്രീ കെവി റാബിയയുടെ വിയോഗത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അനുശോചിച്ചു. സമൂഹത്തിനാകെ അത്മവിശ്വാസവും ആവേശവും നല്‍കുന്ന വ്യക്തിത്വമായിരുന്നു റാബിയ. രോഗങ്ങളോടും ജീവിതാവസ്ഥകളോടും പൊരുമ്പോഴും സഹജീവികള്‍ക്കു വേണ്ടി മാറ്റിവച്ചതായിരുന്നു റാബിയയുടെ ജീവിതം. രോഗാവസ്ഥയെ അവഗണിച്ചും സാക്ഷരതാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ റാബിയുടെ മനക്കരുത്ത് അഭിനന്ദനീയമാണ്.

അസഹനീയമായ വേദനയ്ക്കിടയിലാണ് റാബിയ ‘നിശബ്ദ നൊമ്പരങ്ങള്‍’ എന്ന പുസ്തകം എഴുതിയത്. ‘സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട്’ എന്ന ആത്മകഥയും ഹൃദയസ്പര്‍ശിയാണ്. റാബിയയുടെ വിയോഗം കേരളത്തിന്റെയാകെ നഷ്ടമാണ്.

പാക് റേഞ്ചര്‍ ഇന്ത്യയിൽ പിടിയിലെന്ന് റിപ്പോർട്ട്

രാജസ്ഥാനില്‍ ചാരപ്രവര്‍ത്തനത്തിനിടെ പാക് റേഞ്ചര്‍ അറസ്റ്റിലായെന്ന് റിപ്പോർട്ട്. പാകിസ്ഥാനിലെ ബഹാവര്‍പുര്‍ സ്വദേശിയാണ് പിടിയിലായതെന്നാണ് സൂചന. വാനെ അറസ്റ്റ് ചെയ്തതിൽ ബിഎസ്എഫ് ഇതുവരെ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.

ആക്രമണം നടക്കുമെന്ന് മുന്നറിയിപ്പ് ലഭിച്ചു

പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ പരിശോധനയും ജാഗ്രതയും തുടരുന്നു. ഭീകരർക്കായുള്ള തെരച്ചിൽ ഊ‍ർജിതമായി മുന്നോട്ടുപോകുന്നതായി സുരക്ഷാ സേന അറിയിച്ചു. അതേസമയം, ശ്രീനഗറിൽ കഴിഞ്ഞ മാസം 19ന് ആക്രമണം നടക്കുമെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നതായു

പാക് തുറമുഖങ്ങളിൽ ഇന്ത്യൻ കപ്പലുകൾക്കും വിലക്ക്

പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുള്ള നടപടികളുടെ ഭാഗമായി പാകിസ്താനിൽനിന്നുള്ള എല്ലാ ഇറക്കുമതിയും ഇന്ത്യ വിലക്കി. പാക്‌ പതാകയുള്ള കപ്പലുകൾ ഇന്ത്യൻ തുറമുഖങ്ങളിൽ അടുക്കുന്നതിനും വിലക്കേർപ്പെടുത്തി. പാക്‌ തുറമുഖങ്ങളിൽ ഇന്ത്യൻ കപ്പലുകളും അടുക്കില്ല. വ്യോമമാർഗവും കരമാർഗവുമുള്ള തപാൽ – പാഴ്‌സൽ കൈമാറ്റവും നിർത്തി. അതേസമയം ഇതിന് മറുപടിയെന്നോണം ഇന്ത്യൻ കപ്പലുകൾക്ക് പാക് തുറമുഖങ്ങളിലും വിലക്കേർപ്പെടുത്തി.