നായികനായകന്‍ റിയാലിറ്റി ഷോ കണ്ട് ഇവരൊന്നിച്ചിരുന്നുവെങ്കില്‍ എന്ന് പ്രേക്ഷകര്‍ ആഗ്രഹിച്ച ജോഡികളായിരുന്നു മാളവികയും തേജസും. കല്യാണമായെന്നും തേജസേട്ടനാണ് വരന്‍ എന്നും മാളവിക പറഞ്ഞപ്പോള്‍ ആരാധകരും സന്തോഷത്തിലായിരുന്നു. പെണ്ണുകാണല്‍ മുതലുള്ള വിശേഷങ്ങള്‍ യൂട്യൂബ് ചാനലിലൂടെ മാളവിക പങ്കുവെച്ചിരുന്നു. വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷമായിരിക്കുകയാണിപ്പോള്‍. പ്രിയപ്പെട്ടവരെല്ലാം ഇവരുടെ ചിത്രങ്ങളും വീഡിയോകളുമായി എത്തുന്നുണ്ടായിരുന്നു. വിവാഹത്തെക്കുറിച്ചും അമ്മയായതിനെക്കുറിച്ചും പറഞ്ഞുള്ള മാളവികയുടെ അഭിമുഖങ്ങളും വീണ്ടും വൈറലാവുന്നുണ്ട്.

കല്യാണാലോചന തുടങ്ങിയ സമയത്തായിരുന്നു മാളുവിന്റെ പേര് വന്നത്. പരിചയമുള്ളൊരാള്‍ ഭാര്യയായി വന്നാല്‍ നന്നായിരിക്കുമെന്ന് തോന്നിയിരുന്നു. എന്റെ ചേച്ചിയും ഒരു കസിനും എന്നോട് മാളുവിന്റെ കാര്യം പറഞ്ഞിരുന്നു. അതാണ് എനിക്ക് മോട്ടിവേഷനായി മാറിയത്. ഇത് എങ്ങനെ അവതരിപ്പിക്കും എന്ന കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു. ഒറ്റയ്ക്കിരിക്കുന്ന സമയങ്ങളില്‍ സംസാരിച്ച് നോക്കിയും, ഡയലോഗുകളൊക്കെ പ്രാക്ടീസ് ചെയ്തുമാണ് മാളുവിനോട് സംസാരിച്ചത്.

നിങ്ങളോട് ആരെങ്കിലും നോ പറയുമോയെന്നായിരുന്നു നോര്‍ത്തിന്ത്യന്‍ ഫ്രണ്ട് എന്നോട് ചോദിച്ചത്. പുള്ളി എപ്പോഴും മോട്ടിവേറ്റ് ചെയ്യുമായിരുന്നു. യെസ് എന്ന മറുപടി പ്രതീക്ഷിച്ചായിരുന്നു ചോദിച്ചത്. എന്തായാലും പോസിറ്റീവായിരിക്കും എന്ന കോണ്‍ഫിഡന്‍സുണ്ടായിരുന്നു. ഇത് പറഞ്ഞപ്പോള്‍ നല്ല സൈലന്‍സായിരുന്നു. ജാഡ കാണിക്കുന്നതായിരിക്കും എന്നായിരുന്നു കരുതിയത്.

പ്രേമിച്ച് നടക്കുന്നതിനോടൊന്നും താല്‍പര്യമില്ല. നേരെ കല്യാണത്തിലേക്ക് എന്നായിരുന്നു പറഞ്ഞത്. തേജസേട്ടന്‍ ഞാന്‍ എന്റെയൊരു ബ്രദറിനെപ്പോലെയാണ് കാണുന്നത് എന്നായിരുന്നു മാളു പറഞ്ഞത്. ഇടയ്ക്ക് മെസേജ് അയയ്ക്കാറുണ്ടായിരുന്നുവെങ്കിലും ഇങ്ങനെ പറയുമെന്ന് കരുതിയിരുന്നില്ല എന്നായിരുന്നു മാളു പറഞ്ഞത്. റിയാലിറ്റി ഷോയ്ക്ക് ശേഷം ഞങ്ങള്‍ വര്‍ക്കുകളെക്കുറിച്ചൊക്കെ സംസാരിക്കാറുണ്ടായിരുന്നു. ഇടയ്ക്ക് എന്നെ വിളിച്ച് ഷിപ്പൊക്കെ കാണിച്ച് തന്നിരുന്നു.

കല്യാണം ആലോചിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ എന്റെ കസിന്‍ ചേച്ചിയുടെ കാര്യമൊക്കെ പറഞ്ഞത്. നിങ്ങളുടെ സംഗീത് ഞാന്‍ നടത്തി തരാം എന്നും മാളവിക പറഞ്ഞിരുന്നു. തേജസേട്ടന്റെ മനസില്‍ ഞാനുണ്ടെന്ന് അന്ന് എനിക്ക് മനസിലായിരുന്നില്ല. നായികനായകന്‍ സമയം മുതല്‍ എന്നെ നന്നായി അറിയാവുന്ന ആളല്ലേ. അതുകൊണ്ട് ഓക്കെ പറയുമെന്നായിരുന്നു കരുതിയത്. എന്തെങ്കിലും ചെയ്യും മുന്നെ എന്നോട് അഭിപ്രായങ്ങളൊക്കെ ചോദിക്കുമായിരുന്നു.

അമ്മയോട് പറഞ്ഞപ്പോള്‍ ജാതകം നോക്കാനായിരുന്നു പറഞ്ഞത്. തേജസേട്ടന്റെ ഫ്രണ്ട് നോക്കി പൊരുത്തം ഉത്തമമാണെന്ന് പറഞ്ഞിരുന്നു. എന്നാലും ഒന്നുകൂടെ നോക്കാനായിരുന്നു അമ്മയുടെ മറുപടി. അങ്ങനെ ഇരുവീട്ടുകാരും ചേര്‍ന്ന് ജാതകം നോക്കി വിവാഹം തീരുമാനിക്കുകയായിരുന്നു എന്ന് ഇരുവരും പറഞ്ഞിരുന്നു.