8,900 കോടി രൂപയുടെ ‘വിഴിഞ്ഞം ഇന്റർനാഷണൽ ഡീപ്പ് വാട്ടർ മൾട്ടിപർപ്പസ് സീപോർട്ട്’ പ്രധാനമന്ത്രി നരേന്ദ്ര മോദി അൽപസമയത്തിനകം രാജ്യത്തിന് സമർപ്പിക്കും. രാജ്ഭവനിൽ നിന്നും പാങ്ങോട് സൈനിക കേന്ദ്രത്തിലെത്തിയ പ്രധാനമന്ത്രി ഹെലികോപ്റ്റർ മാർഗം വിഴിഞ്ഞത്തെത്തി.

വിഴിഞ്ഞത്തെത്തിയ പ്രധാനമന്ത്രി എംഎസ്‌സി സെലസ്റ്റിനോ മരസ്കാ എന്ന മദർഷിപ്പിനെ സ്വീകരിക്കും. തുടർന്ന് തുറമുഖം സന്ദർശിച്ചശേഷമാണ് പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണറും കേന്ദ്ര മന്ത്രിമാരുമടക്കം ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. തുറമുഖത്തിൻ്റെ ഓപറേഷൻ സെൻ്റർ ഉൾപ്പെടെ പ്രധാനമന്ത്രി വിശദമായി നടന്നു കണ്ടു.