സ്പെയിനിൽ വൈദ്യുതി മുടങ്ങിയതുമായി ബന്ധപ്പെട്ടു കുറഞ്ഞത് മൂന്നു പേർ മരിച്ചതായി സിവിൽ ഗാർഡ് അറിയിച്ചു. സ്പെയിനിലെ വടക്കുകിഴക്കൻ തബോഡെല എന്ന നഗരത്തിൽ ആണ് മരണം സംഭവിച്ചത്. ഇവർ ഒരേ കുടുംബത്തിൽ നിന്നുള്ളവരാണെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തകരാറുള്ള ജനറേറ്ററിൽ നിന്നുള്ള കാർബൺ മോണോക്സൈഡ് ചോർച്ചയാണ് ഇവരുടെ മരണകാരണം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ സിവിൽ ഗാർഡ് കൂടുതൽ വിശദാംശങ്ങൾ നൽകാൻ തയാറായില്ല.
അതേസമയം വൈദ്യുതി തടസം സ്പെയിനിലും പോർച്ചുഗലിലും വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ആണ് സൃഷ്ടിച്ചത്, എന്നാൽ ഇതിന്റെ കാരണം എന്തെന്ന് ഇതുവരെ സ്ഥിരീകരിക്കാൻ അധികൃതർക്കായില്ല. തബോഡെലയിൽ മരിച്ചവരിൽ ദമ്പതികളും, അവരുടെ പ്രായപൂര്‍ത്തിയായ മകനുമാണ് എന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചൊവ്വാഴ്ച അവരുടെ മൃതദേഹങ്ങൾ കിടക്കയിൽ ആണ് കണ്ടെത്തിയത്.
ഇതുമായി ബന്ധപ്പെട്ട മറ്റ് മരണങ്ങൾ ഇന്നും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇമർജൻസി ഡിപ്പാർട്ട്മെന്റിന്റെ റിപ്പോർട്ട് പ്രകാരം, 13 പേർ ചികിത്സിക്കപ്പെട്ടു. ഒരു 40-കാരി സ്ത്രീ, വാലെൻസിയയിൽ മരിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, എന്നാൽ ആ സ്ത്രീയുടെ മരണകാരണം എന്താണെന്ന് സ്പാനിഷ് മാധ്യമങ്ങളിൽ വ്യക്തമായ ധാരണയില്ല.
പ്രാദേശിക പോലീസിന്റെ അഭിപ്രായത്തിൽ, സ്ത്രീക്ക് ശ്വാസകോശ സംബന്ധമായ രോഗം ഉണ്ടായിരുന്നു, അവരുടെ വെന്റിലേറ്റർ വൈദ്യുതി വിച്ഛേദന സമയത്ത് പ്രവർത്തനരഹിതമായതിന്റെ ഫലമാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ.
വൈദ്യുതി തടസം സ്പെയിനും പോർച്ചുഗലും വലിയ തടസ്സങ്ങൾ ആണ് സൃഷ്ടിചത്. അണ്ടോറയും ഫ്രാൻസിന്റെ ചില ഭാഗങ്ങളും ഇതിൽ ബാധിതമായിരുന്നു. സ്പെയിനും പോർച്ചുഗലും, ട്രാഫിക് ലൈറ്റുകൾ പ്രവർത്തനരഹിതമായിരുന്നു, മെട്രോ സംവിധാനങ്ങൾ നിലച്ചുപോയി, ബിസിനസ്സുകൾ കാർഡ് പേയ്മെന്റുകൾ സ്വീകരിക്കാൻ കഴിഞ്ഞില്ല — പ്രവർത്തിക്കുന്ന ചില പണം എടുക്കുന്ന മെഷീനുകളിൽ വലിയ ക്യൂകൾ ഉണ്ടായി. ആദ്യമായി, മൊബൈൽ ഫോൺ നെറ്റ്വർക്കുകൾ തകരാറിലായി, ആളുകൾ വിവരങ്ങൾ അന്വേഷിക്കാൻ ഏറെ ബുദ്ധിമുട്ടി. നിരത്തുകളില്‍ വാഹനഗതാഗതം നിശ്ചലമായപ്പോള്‍ പല വിമാന, ട്രെയിന്‍ സര്‍വ്വീസുകളും റദ്ദ് ചെയ്യേണ്ടതായും വന്നു.



