ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ യുവാവിന് ക്രൂര മർദ്ദനം. കാമുകിയും നാല് സഹോദരന്മാരും ചേർന്ന് ആക്രമിച്ച് ജനനേന്ദ്രിയം വികൃതമാക്കിയെന്നാണ് പരാതി. കുടുംബങ്ങൾ തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന തർക്കമാണ് ക്രൂരതയ്ക്ക് പിന്നിലെന്നും ആരോപണം. 

യുവാവ് രാത്രിയിൽ തൻ്റെ വീട്ടിൽ അതിക്രമിച്ചു കയറി തന്നെ ആക്രമിക്കാൻ ശ്രമിച്ചുവെന്നും, തുടർന്നാണ് ഇയാളെ ആക്രമിച്ചതെന്നും യുവതിയും ആരോപിക്കുന്നു. 

മിഥുൻ കുമാർ എന്ന യുവാവ് തന്നെക്കാൾ എട്ട് വയസ്സ് കൂടുതലുള്ള സ്ത്രീയെ കാണാൻ പോയപ്പോഴാണ് സംഭവം നടന്നത്. മിഥുന്റെ പിതാവ് ബസന്ത് ലാൽ നൽകിയ പരാതി പ്രകാരം, ഫാമിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ, രണ്ട് വീടുകൾ അകലെ താമസിക്കുന്ന സ്ത്രീ, ഏകദേശം രണ്ട് വർഷമായി ഫോണിൽ അവനുമായി ബന്ധപ്പെട്ടിരുന്നു, തന്നെ കാണാൻ വിളിച്ചിരുന്നു.