ഗാസ യുദ്ധം താരതമ്യേന ഉടൻ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അത് ഉടനടി അവസാനിപ്പിക്കണമെന്നും യുഎസ് പ്രസിഡൻ്റ് ആഗ്രഹം പ്രകടിപ്പിച്ചു. വൈറ്റ് ഹൗസിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിലാണ് ട്രംപ് ഈ അഭിപ്രായപ്രകടനം നടത്തിയത്. 

ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന തൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണ വാഗ്ദാനം നിറവേറ്റുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ ട്രംപ് പറഞ്ഞു, “യുദ്ധം അവസാനിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു, യുദ്ധം എപ്പോഴെങ്കിലും അവസാനിക്കുമെന്ന് ഞാൻ കരുതുന്നു, അത് വളരെ വിദൂര ഭാവിയിലായിരിക്കില്ല.” ഹമാസ് തടവിലാക്കിയിരിക്കുന്ന ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും എന്നാൽ എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നത് “ഒരു നീണ്ട പ്രക്രിയ” ആണെന്നും ട്രംപ് പറഞ്ഞു.