പടിഞ്ഞാറന്‍ ഡാര്‍ഫറിലെ ഒരു നഗരത്തില്‍ അര്‍ദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് (ആര്‍എസ്എഫ്) നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 45 പേര്‍ കൊല്ലപ്പെട്ടതായി സുഡാനിലെ ഒരു ആക്ടിവിസ്റ്റ് ഗ്രൂപ്പ് പറഞ്ഞു. സുഡാനിലെ യുദ്ധം നിരീക്ഷിക്കുന്ന യുവജന സംഘടനകളുടെ സഖ്യമായ റെസിസ്റ്റന്‍സ് കമ്മിറ്റികള്‍, കഴിഞ്ഞ രണ്ട് ദിവസത്തിനിടെ അല്‍-മാലിഹ നഗരത്തില്‍ ആര്‍എസ്എഫ് ആക്രമണം നടത്തിയതായി പ്രഖ്യാപിച്ചു. കുറഞ്ഞത് 12 സ്ത്രീകളെങ്കിലും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പ്രവര്‍ത്തകര്‍ പറഞ്ഞു. 

ചാഡ്, ലിബിയ അതിര്‍ത്തികള്‍ക്ക് സമീപം വടക്കന്‍ ഡാര്‍ഫറിലെ ഒരു പ്രധാന നഗരമായ അല്‍-മാലിഹ പിടിച്ചെടുത്തതായി ആര്‍എസ്എഫ് വ്യാഴാഴ്ച പ്രഖ്യാപിച്ചു. അതേസമയം നഗരത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിട്ടില്ലെന്ന് സുഡാന്‍ സൈന്യം പ്രതികരിച്ചു. എല്‍-ഫാഷറിന് വടക്ക് ഏകദേശം 200 കിലോമീറ്റര്‍ അകലെയാണ് അല്‍-മാലിഹ.  നേരത്തെ, സുഡാനീസ് സൈന്യം സെന്‍ട്രല്‍ ബാങ്കിന്റെ പ്രധാന ആസ്ഥാനത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. എതിരാളികളായ ആര്‍എസ്എഫിനെതിരെ സൈന്യം തലസ്ഥാനത്തേക്ക് മുന്നേറുകയാണ്.