ഇന്ത്യയും സിറിയയും ചരിത്രപരവും സാംസ്കാരികവും നാഗരികവുമായ ബന്ധങ്ങളിൽ വേരൂന്നിയ ദീർഘകാല ബന്ധം നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് സിറിയയിലെ ഇസ്ലാമിസ്റ്റ് വിമതർ ബഷാർ അൽ-അസാദിനെ പുറത്താക്കുന്നത് ഇന്ത്യയ്ക്കും പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. സിറിയയുമായുള്ള ബന്ധം വർഷങ്ങളായി വികസിച്ചു വരികയായിരുന്നു, പ്രത്യേകിച്ച് അസദിൻ്റെ ഭരണകാലത്ത്.

രാഷ്ട്രീയ സമവാക്യങ്ങൾ മാറിയേക്കാവുന്ന പുതിയ സിറിയ, അറബ് റിപ്പബ്ലിക്കുമായുള്ള ഇന്ത്യയുടെ ബന്ധത്തെ മാത്രമല്ല, മിഡിൽ ഈസ്റ്റുമായുള്ള ബന്ധത്തേയും മൊത്തത്തിൽ സ്വാധീനിച്ചേക്കാം.

ഇന്ത്യയും സിറിയയും ചരിത്രപരമായി സൗഹൃദബന്ധം തുടർന്നിരുന്നു. നയതന്ത്രബന്ധം സ്ഥാപിച്ചതിനുശേഷം ഉയർന്ന തലങ്ങളിൽ പതിവ് ഉഭയകക്ഷി കൈമാറ്റങ്ങൾ നടന്നു. അതേസമയം, അസദിൻ്റെ ഭരണകൂടവും പ്രതിപക്ഷ വിമതരും നടത്തുന്ന അക്രമങ്ങളെ ഇന്ത്യ അപലപിച്ചിരുന്നു.