നവംബർ 30 ന് പുതുച്ചേരി-തമിഴ്നാട് തീരത്ത് വീശിയടിച്ച ഫെംഗൽ ചുഴലിക്കാറ്റ് ഞായറാഴ്ച ആഴത്തിലുള്ള ന്യൂനമർദമായി ദുർബലപ്പെട്ടു. എന്നാൽ ചുഴലിക്കാറ്റിൻ്റെ സ്വാധീനത്തിൽ എത്തിയ കനത്ത മഴ പുതുച്ചേരിയുടെയും തമിഴ്‌നാടിൻ്റെയും പല ഭാഗങ്ങളിലും വെള്ളപ്പൊക്കത്തിന് കാരണമായി.

സ്ഥിതിഗതികൾ കണക്കിലെടുത്ത്, പുതുച്ചേരിയിലും തമിഴ്‌നാടിൻ്റെ ചില ഭാഗങ്ങളിലും എല്ലാ സ്വകാര്യ, സർക്കാർ സ്‌കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ശനിയാഴ്ച താൽക്കാലികമായി നിർത്തിവച്ച ചെന്നൈ വിമാനത്താവളത്തിൻ്റെ പ്രവർത്തനം ഞായാറാഴ്ച പുലർച്ചെ 1 മണിക്ക് പുനരാരംഭിച്ചെങ്കിലും പല വിമാനങ്ങളും തുടക്കത്തിൽ റദ്ദാക്കുകയും കാലതാമസം നേരിടുകയും ചെയ്തതായി അധികൃതർ പറഞ്ഞു. എന്നിരുന്നാലും, പിന്നീട്, പ്രവർത്തനങ്ങൾ സാധാരണ നിലയിലായി. അതേസമയം, ചുഴലിക്കാറ്റിനെ തുടർന്ന് മൂന്ന് ട്രെയിനുകൾ റദ്ദാക്കി.