ശനിയാഴ്ച പാകിസ്താനിലെ ക്വറ്റ റെയിൽവേ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ 24 പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ഇത് ഒരു ചാവേർ ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ക്വറ്റയിലെ സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് (എസ്എസ്പി) ഓപ്പറേഷൻസ്, മുഹമ്മദ് ബലോച്ച് പറഞ്ഞു.

പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. സ്‌ഫോടനത്തിൻ്റെ കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി ജിയോ ടിവി റിപ്പോർട്ട് ചെയ്തു.

പാകിസ്ഥാൻ അതിൻ്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് ഭീകരാക്രമണങ്ങളുടെ കുതിച്ചുചാട്ടവും ദക്ഷിണ ഭാഗത്ത് വളരുന്ന വിഘടനവാദ കലാപവുമായി പൊരുതുകയാണ്.