ഒഹായോ: സിൻസിനാറ്റി 2004ലെ കൊലപാതകത്തിൽ അന്വേഷിച്ചു തിരയുന്ന അമേരിക്കയിലെ പിടികിട്ടാപ്പുളളി മെക്സിക്കോയിൽ പോലീസ് ഓഫീസറായി ജോലി ചെയ്യുന്നതായി കണ്ടെത്തി.
ഏകദേശം 20 വർഷമായി ഒഹായോ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള ഒരാളായിരുന്ന കസ്റ്റഡിയിലായതെന്നു പോലീസ് പറഞ്ഞു.

ഒഹായോയിലെ ബട്ട്ലർ കൗണ്ടിയിൽ ബെഞ്ചമിൻ ബെക്കാറയെ(25) വെടിവച്ചുകൊന്ന കേസിലാണ് അന്‍റോണിയോ റിയാനോയെ അന്വേഷിച്ചു വരികയായിരുന്നു. 2004 ഡിസംബർ 19ന് ഉച്ചകഴിഞ്ഞ് ഹാമിൽട്ടണിലെ റൗണ്ട് ഹൗസ് ബാറിന് അകത്തും പുറത്തുമുള്ള തർക്കത്തെ തുടർന്നാണ് റിയാനോ ബെസെറയുടെ മുഖത്ത് വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു.

ഓഗസ്റ്റ് ഒന്നിന് യുഎസ് മാർഷലുകൾ റിയാനോയെ അദ്ദേഹത്തിന്‍റെ ജന്മനാടായ മെക്സിക്കോയിലെ ഒക്സാക്കയിലെ സപ്പോട്ടിറ്റ്ലാൻ പാൽമാസിൽ അറസ്റ്റ് ചെയ്തു. അവിടെ അദ്ദേഹം ഒരു പോലീസ് ഓഫീസറായി ജോലി ചെയ്തുവെന്ന് ഒരു പത്രക്കുറിപ്പിൽ പറയുന്നു.

റിയാനോ ഈ മാസം അവസാനം കോടതിയിൽ തിരിച്ചെത്തും. ബട്‌ലർ കൗണ്ടി ജയിൽ രേഖകൾ അനുസരിച്ച് റിയാനോക്കെതിരേ രണ്ട് കൊലപാതക കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.