എക്‌സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി നേതാവും മുൻ ഡൽഹി മന്ത്രിയുമായ മനീഷ് സിസോദിയക്ക്  ഇഡി,സിബിഐ കേസുകളിൽ സുപ്രീം കോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചു. 17 മാസമായി സിസോദിയ ജയിലിലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി, വിചാരണ കോടതിയും ഹൈക്കോടതിയും വേഗത്തിലുള്ള വിചാരണയ്ക്കുള്ള അവകാശം എഎപി നേതാവിന് നഷ്ടമായെന്ന് ജസ്റ്റിസുമാരായ ബിആർ ഗവായ്, കെവി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

“17 മാസത്തോളം നീണ്ട തടവ് അനുഭവിക്കുകയും വിചാരണ ആരംഭിക്കാതിരിക്കുകയും ചെയ്തതിനാൽ, അപ്പീൽക്കാരന് (സിസോദിയ) വേഗത്തിലുള്ള വിചാരണയ്ക്കുള്ള അവകാശം നഷ്ടപ്പെട്ടതായി ഞങ്ങൾ കണ്ടെത്തി,” കോടതി പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2023 ഫെബ്രുവരിയിൽ സിബിഐയും ഒരു മാസത്തിന് ശേഷം ഇഡിയും സിസോദിയയെ അറസ്റ്റ് ചെയ്തു.