ലക്നൗ: കുടിശ്ശിക അടയ്ക്കാതെ മുങ്ങുന്നത് അവസാനിപ്പിക്കണമെന്ന് കോൺഗ്രസിന് കോടതിയുടെ വിമർശനം. യുപിഎസ്ആർടിസിയ്ക്ക് (ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ) നൽകാനുള്ള 2.68 കോടി രൂപയുടെ കുടിശ്ശിക അടച്ചുതീർക്കണമെന്ന് കോൺഗ്രസിനോട് അലഹബാദ് കോടതി നിർദേശിച്ചു.
രാഷ്ട്രീയ ആവശ്യങ്ങൾക്കായി 1981 മുതൽ 1989 വരെയുള്ള കാലത്ത് യുപിഎസ്ആർടിസിയുടെ ബസുകളും ടാക്സികളും ഉപയോഗിച്ച ഇനത്തിലാണ് ഈ കുടിശ്ശിക തീർക്കാൻ കോടതി ആവശ്യപ്പെട്ടത്. ഈ സമയത്ത് കോൺഗ്രസ് ആയിരുന്നു യുപിയിൽ ഭരണത്തിലിരുന്നത്.



