പ്രയാഗ്രാജ്: ആര്യസമാജം നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ മാത്രം വിവാഹത്തിന്റെ നിയമസാധുത തെളിയിക്കുന്നില്ലെന്നും വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്നും അലഹബാദ് ഹൈക്കോടതി നിര്‍ദേശിച്ചു.

ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് സൗരഭ് ശ്യാം ഷംശേരി ഈ നിരീക്ഷണം നടത്തിയത്. വ്യത്യസ്ത ആര്യസമാജം സൊസൈറ്റികള്‍ നല്‍കിയ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഈ കോടതിയിലും മറ്റ് ഹൈക്കോടതികളിലും വ്യത്യസ്ത നടപടികളില്‍ ഗൗരവമായി ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കോടതി പറഞ്ഞു. രേഖകളുടെ ആധികാരികത പോലും പരിഗണിക്കാതെ വിവാഹങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ പ്രസ്തുത സ്ഥാപനം അവരുടെ വിശ്വാസങ്ങളെ ദുരുപയോഗം ചെയ്തതായും കോടതി നിരീക്ഷിച്ചു.

ഈ കേസില്‍, ഹര്‍ജിക്കാരന്റെ ഭാര്യയാണെന്ന് അവകാശപ്പെട്ട് ഭോല സിംഗ് എന്നയാള്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. അവര്‍ നിയമപരമായി വിവാഹിതരാണെന്ന് തെളിയിക്കാന്‍, ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ ആര്യസമാജ് മന്ദിര്‍, ഗാസിയാബാദ് നല്‍കിയ സര്‍ട്ടിഫിക്കറ്റ് നല്‍കി. എന്നാല്‍, വിവാഹം രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍, ഈ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രം കക്ഷികള്‍ വിവാഹിതരായി എന്ന് കണക്കാക്കാനാവില്ലെന്ന് കോടതി പറഞ്ഞു.