തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി സംബന്ധിച്ചു കേരള-കര്‍ണാടകതല ചര്‍ച്ച നടക്കും. പദ്ധതി കര്‍ണാടകയിലേക്കു നീട്ടണമെന്ന ആവശ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയും തമ്മിലാണ് ചര്‍ച്ച നടക്കുക.

ഈ മാസം അവസാനം ബംഗളൂരുവിലാണ് ചര്‍ച്ച. പദ്ധതി കര്‍ണാടകയിലേക്കു നീട്ടണമെന്നു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തില്‍ കേരളം ആവശ്യമുന്നയിച്ചതോടെയാണ് വിഷയത്തില്‍ മുഖ്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്താന്‍ ധാരണയായത്.

കാസര്‍ഗോഡ് വഴി മംഗലാപുരത്തേക്കു പാത നീട്ടണമെന്ന ആവശ്യമാണ് കേരളം യോഗത്തില്‍ മുന്നോട്ടുവച്ചത്. ഇന്നു തിരുവനന്തപുരത്തു നടന്ന യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.