ന്യൂഡൽഹി: യുപിഐ സേവനങ്ങൾക്ക് പണം ഈടാക്കില്ലെന്ന് കേന്ദ്രസർക്കാർ. അത്തരം ആലോചനകൾ ഇല്ലെന്ന് ധനമന്ത്രാലയം അറിയിച്ചു. ഡിജിറ്റൽ പണം ഇടപാടുകൾക്ക് പ്രോത്സാഹനം നൽകുന്നതാണ് സർക്കാർ നിലപാടെന്നും കേന്ദ്രം വ്യക്തമാക്കി.
ഡിജിറ്റൽ പണമിടപാട് നടത്തുമ്പോൾ ഉണ്ടാകുന്ന കമ്പനികളുടെ ചെലവ് മറ്റു മാർഗങ്ങളിലൂടെ പരിഹരിക്കണം. യുപിഐ ഇടപാടുകൾക്ക് അധിക പണം ഈടാക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് വിശദീകരണം.



