ഇടുക്കി ജില്ലയുടെ വികസകുതിപ്പിന് കരുത്തേകാനും അതോടൊപ്പം വര്‍ഷം ആയിരം എന്‍സിസി കേഡറ്റുകള്‍ക്ക് വിമാനം പറത്താനുള്ള പരിശീലനത്തിനുമായാണ് എയര്‍സ്ട്രിപ്പിന്‍റെ നിര്‍മ്മാണം ആരംഭിച്ചത്. എന്നാല്‍, പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ തമ്മിലുണ്ടായ നിസഹകരണം മൂലം പദ്ധതി പലപ്പോഴും തടസങ്ങളെ നേരിട്ടിരുന്നു.
2017 ല്‍ റവന്യൂ വകുപ്പ് വിട്ട് നല്‍കിയ 12 ഏക്കര്‍ ഭൂമിയിലാണ് എയര്‍സ്ട്രിപ്പ് നിര്‍മ്മിച്ചത്. പദ്ധതി നടത്തിപ്പിനായി ഇതുവരെയായി 12 കോടിയോളം രൂപ ഇതിനകം ചെലവിട്ട് കഴിഞ്ഞു. എന്നാല്‍ എയര്‍സ്ട്രിപ്പിന് 650 മീറ്റര്‍ നീളം പോരെന്നും 1000 മീറ്ററായി ഉയര്‍ത്തണമെന്നും ഇതിനായി വനം ഭൂമി വിട്ട് നല്‍കണമെന്നും എന്‍സിസി നേതൃത്വം അറിയിച്ചിരുന്നു. ഇതിനാവശ്യമായ ഭൂമി വിട്ട് നല്‍കാന്‍ വനം വകുപ്പ് തയ്യാറായില്ല.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ എയര്‍സ്ട്രിപ്പിന്‍റെ ഒരു ഭാഗം ഇടിഞ്ഞ് താഴ്ന്നത്. ഇതോടെ പദ്ധതി ഇനിയും നീളുമെന്ന് ഉറപ്പായി. എയർ സ്ട്രിപ്പിന്‍റെ റൺവേയുടെ വശത്തുള്ള ഷോൾഡറിന്‍റെ ഭാഗം മണ്ണൊലിപ്പില്‍ ഒലിച്ചു പോയി. നിർമ്മാണത്തില അപാകതയാണ് എയര്‍ സ്ട്രിപ്പിന്‍റെ തകര്‍ച്ചയ്ക്ക് കാരണമായത്.
റൺവേയുടെ വലത് ഭാഗത്തെ മൺതിട്ടയോടൊപ്പം ഷോൾഡറിന്‍റെ ഒരു ഭാഗം പൂര്‍ണ്ണമായും തകർന്നു. നൂറു മീറ്ററിലധികം നീളത്തൽ 150 അടിയോളം താഴ്ചയിലേക്കാണ് ടാറിംഗ് അടക്കമുള്ള മണ്ണ് ഇടിഞ്ഞ് താണത്. ഇടിഞ്ഞ് പോയതിന്‍റെ ബാക്കി ഭാഗത്ത് വലിയ വിള്ളലും വീണിട്ടുണ്ട്.



