അമരാവതി: ആന്ധ്രാപ്രദേശില്‍ അഞ്ച് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വന്ന കേസില്‍ ഹൈക്കോടതി തടവുശിക്ഷയും പിഴയും വിധിച്ചു.

സംസ്ഥാന സര്‍ക്കാര്‍ 2015 ല്‍ നെല്ലൂര്‍ ജില്ലയിലെ തല്ലാപക ഗ്രാമത്തിലുള്ള സായി ബ്രഹ്മ എന്ന സ്ത്രീയില്‍ നിന്ന് ഏറ്റെടുത്തിരുന്ന ഭൂമിയ്ക്ക് മൂന്ന് മാസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദേശം പാലിക്കാത്തതിനാലാണ് സായി ബ്രഹ്മ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തത്.

ഇതോടെ കോടതി നാല് ആഴ്ച തടവും 1000 രൂപ പിഴയും ആണ് റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥന്മാരായ മന്‍മോഹന്‍ സിംഗ്,എസ്.എസ്. റാവത്ത് എന്നിവര്‍ക്ക് ചുമത്തിരിക്കുന്നത്. എന്നാല്‍ രണ്ട് ആഴ്ച ശിക്ഷയും 1000 രൂപ പിഴയുമാണ് നെല്ലൂര്‍ കളക്ടര്‍ സെശഗിരി റാവു, ഐഎഎസ് ഓഫീസറമാരായ മുത്യല രാജു, എഎംഡി ഇംതിയാസ് എന്നിവര്‍ക്ക് ചുമത്തിരിക്കുന്നത്.