കൊളസ്ട്രോള്‍ ചികിത്സക്ക് പുതിയ മരുന്നിന് അനുമതി നല്‍കി ബ്രിട്ടന്‍.സ്വിസ് കമ്പനിയായ നൊവാര്‍ട്ടിസ് കമ്പനിയുടെ ലെക്വിയോഎന്ന മരുന്നിനാണ് ബ്രിട്ടന്‍ അനുമതി നല്‍കിയത്. ഇന്‍ക്ലിസിറാന്‍ എന്നാണ് ഈ മരുന്നിന്‍റെ ജനറിക് പേര്.കൊളസ്ട്രോള്‍ കുറക്കുന്ന സ്റ്റാറ്റിന്‍സ് മരുന്നിനൊപ്പമാണ് കുത്തിവെപ്പെടുക്കേണ്ടത്. നൊവാര്‍ട്ടിസുമായി സഹകരിച്ച്‌ ഉയര്‍ന്ന കൊളസ്ട്രോളുള്ള മൂന്നു ലക്ഷം പേര്‍ക്ക് മൂന്നു വര്‍ഷംകൊണ്ട് കുത്തിവെപ്പ് നല്‍കാനാണ് പദ്ധതി.

മരുന്ന് ഉപയോഗിക്കുന്നതോടെ അടുത്ത പതിറ്റാണ്ടില്‍ 55,000 ഹൃദയസ്തംഭനം തടുക്കാന്‍ കഴിയുമെന്നും 30,000 ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്നുമാണ്വിലയിരുത്തല്‍ . ബ്രിട്ടീഷ് ഹേര്‍ട്ട് ഫൗണ്ടേഷന്‍റെ കണക്കനുസരിച്ച്‌ 75 ലക്ഷത്തലധികം ഹൃദ്രോഗികള്‍ ബ്രിട്ടനിലുണ്ട്.