ഭാര്യ സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് എംപി ശശി തരൂരിനെ ഇന്നലെ കോടതികുറ്റവിമുക്തനാക്കിയിരുന്നു . ഇപ്പോള്‍ ദില്ലി കോടതി ഉത്തരവിന്‍റെ കൂടുതല്‍ വിവരങ്ങള്‍പുറത്തു വന്നു.

മരിച്ചയാളെ പ്രകോപിപ്പിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്തു എന്ന് തെളിയിക്കാന്‍ ഒരു തെളിവുകളും ഇല്ലെന്ന് കോടതി അറിയയിച്ചു. വിവാഹേതര ബന്ധത്തില്‍ അസ്വസ്ഥതയോ മാനസികമായി അസ്വസ്ഥതയോ അനുഭവപ്പെട്ടു, എന്നാല്‍ മാനസിക അസ്വസ്ഥതകള്‍ പ്രേരണയുടെ കുറ്റമല്ലെന്നും 176 പേജുള്ള ഉത്തരവില്‍ കോടതി പറഞ്ഞു.

സുനന്ദയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഡോക്ടര്‍മാരുടെയും സാക്ഷ്യപ്പെടുത്തലുകളും പറയുന്നില്ല. ശശി തരൂരിനെ പിന്നയെങ്ങനെ ആത്മഹത്യ പ്രേരണ കുറ്റത്തിന് വിചാരണ ചെയ്യാനാകുമെന്നും കോടതി ചോദിച്ചു.

ക്രിമിനല്‍ വിചാരണകള്‍ക്ക് ഊന്നല്‍ നല്‍കുന്നതിന് തെളിവുകള്‍ ആവശ്യമാണെന്ന് കോടതി പറഞ്ഞു, ഒരു വിലയേറിയ ജീവന്‍ നഷ്ടപ്പെട്ടു എന്നതില്‍ സംശയമില്ല, എന്നാല്‍ പ്രത്യേക ആരോപണങ്ങളും മതിയായ വസ്തുക്കളും ഇല്ലെങ്കില്‍, തരൂര്‍ കുറ്റം ചെയ്തുവെന്ന് അനുമാനിക്കാന്‍ കഴിയില്ലെന്നും കോടതി അറിയിച്ചു.