ഉദുമ: കാസര്‍കോട് കിഴൂര്‍ കടപ്പുറത്ത് ഫൈബര്‍ തോണി മറിഞ്ഞ് കാണാതായ മൂന്നു മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. കസബ സ്വദേശികളായ സന്ദീപ് (33), രതീശന്‍ (30), കാര്‍ത്തിക് (19) എന്നിവരുടെ മൃതദേഹമാണ് രാവിലെ കണ്ടെത്തിയത്.

ഞായറാഴ്ച പുലര്‍ച്ചെ മത്സ്യബന്ധനത്തിടെ അഴിയോടു ചേര്‍ന്നാണ് അപകടം. കാസര്‍കോട് നെല്ലിക്കുന്ന് കടപ്പുറത്തുനിന്നും മത്സ്യബന്ധനത്തിനു പോയ വള്ളമാണിത്. നെല്ലിക്കുന്ന് അഴിമുഖം മുറിച്ച്‌ കടക്കുേമ്ബാള്‍ ശക്തമായ തിരയില്‍പെട്ട് തോണി മറിയുകയായിരുന്നു.

ഏഴു പേരാണ് തോണിയില്‍ ഉണ്ടായിരുന്നത്. നാലുപേരെ മറ്റു വള്ളങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. കാണാതായ ഒരാള്‍ മണ്ണെണ്ണ കാനില്‍ പിടിച്ച്‌ രക്ഷപ്പെട്ട് കരയോടുചേരാന്‍ നേരത്താണ് മുങ്ങിപ്പോയതെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

പരിക്കുകളോടെ രക്ഷപ്പെട്ടവരെ കാസര്‍കോട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടിക്കുളത്തെ രവിയുടെ പരാതിയില്‍ ബേക്കല്‍ തീരദേശ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. കാണാതായവര്‍ക്കായി മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍ പൊലീസും നാട്ടുകാരും രാത്രിയും തിരച്ചില്‍ നടത്തിയിരുന്നു.