ഡോ. ജോര്‍ജ് എം. കാക്കനാട്

ഹ്യൂസ്റ്റണ്‍: നികുതി അന്വേഷണവുമായി ബന്ധപ്പെട്ട് കുറ്റാരോപണങ്ങള്‍ നേരിടുന്ന മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ജെ. ട്രംപിന്റെ ദീര്‍ഘകാല ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അലന്‍ എച്ച്. വീസെല്‍ബര്‍ഗ് വ്യാഴാഴ്ച മാന്‍ഹട്ടന്‍ ജില്ലാ അറ്റോര്‍ണി ഓഫീസില്‍ കീഴടങ്ങി. ഇതുസംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ഇതുവരെ അറിവായിട്ടില്ല. റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനായ വീസെല്‍ബര്‍ഗിനും ട്രംപ് ഓര്‍ഗനൈസേഷനുമെതിരെ പ്രോസിക്യൂട്ടര്‍മാര്‍ കുറ്റപത്രങ്ങളുടെ നിര തന്നെ അഴിച്ചുവിടുമെന്ന് പ്രതീക്ഷിക്കുന്നു. ട്രംപ് ഓര്‍ഗനൈസേഷനും വീസെല്‍ബെര്‍ഗിനുമെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു തെളിയിക്കാന്‍ ആവശ്യമായതെന്തും ചെയ്യുമെന്ന് ട്രംപ് ഒരിക്കല്‍ പറഞ്ഞിരുന്നു. ട്രംപിന്റെയും അദ്ദേഹത്തിന്റെ കമ്പനികളുടെയും ബിസിനസ്സ് രീതികളെക്കുറിച്ചുള്ള ജില്ലാ അറ്റോര്‍ണി നടത്തിയ അന്വേഷണത്തില്‍ നിന്നാണ് അദ്ദേഹം കുറ്റാരോപിതിനായത്. ഇത് ട്രംപിനെ തെരഞ്ഞെടുപ്പ് സമയത്ത് ഏറെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ആ അന്വേഷണത്തിന്റെ ഭാഗമായി, ജില്ലാ അറ്റോര്‍ണി സൈറസ് ആര്‍. വാന്‍സ് ജൂനിയറുടെ ഓഫീസിലെ പ്രോസിക്യൂട്ടര്‍മാര്‍, ട്രംപില്‍ നിന്ന് അദ്ദേഹത്തിനും കുടുംബത്തിനും ലഭിച്ച വിലയേറിയ ആനുകൂല്യങ്ങള്‍ക്ക് നികുതി അടയ്ക്കുന്നതില്‍ വീസെല്‍ബര്‍ഗ് പരാജയപ്പെട്ടോ എന്ന് പരിശോധിച്ചിരുന്നു. അദ്ദേഹത്തിന്റെ പേരക്കുട്ടികളിലൊരാള്‍ക്കും ട്യൂഷന്‍, സൗജന്യ അപ്പാര്‍ട്ടുമെന്റുകള്‍, പാട്ടത്തിനെടുത്ത കാറുകള്‍ എന്നിവയുണ്ടെന്നും കണ്ടെത്തി.

ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ലെറ്റിറ്റിയ ജെയിംസിന്റെ ഓഫീസില്‍ നിന്ന് അഭിഭാഷകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന പ്രോസിക്യൂട്ടര്‍മാര്‍, നികുതി നല്‍കേണ്ട വരുമാനം എന്തായിരിക്കണം എന്നതിനും ശമ്പള നികുതി അടയ്ക്കുന്നതില്‍ ട്രംപ് ഓര്‍ഗനൈസേഷന്‍ പരാജയപ്പെട്ടോ എന്നും അന്വേഷിച്ചു. താന്‍ കുറ്റക്കാരനല്ലെന്ന് സമ്മതിക്കാനാണ് വീസെല്‍ബര്‍ഗ് ഉദ്ദേശിക്കുന്നത്, അദ്ദേഹം കോടതിയില്‍ ഈ ആരോപണങ്ങള്‍ക്കെതിരെ പോരാടും, അദ്ദേഹത്തിന്റെ അഭിഭാഷകരായ മേരി ഇ. മുള്ളിഗന്‍, ബ്രയാന്‍ സി. സ്‌കാര്‍ലാറ്റോസ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇതു സംബന്ധിച്ച് ട്രംപ് ഓര്‍ഗനൈസേഷനും ഒരു പ്രസ്താവന ഇറക്കി, മുന്‍ പ്രസിഡന്റിനെ ദ്രോഹിക്കാനുള്ള കരിഞ്ഞുണങ്ങിയ ഒരു പാഴ്ത്തടിയായാണ് വീസെല്‍ബര്‍ഗിനെ എതിരാളികള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് എന്നവര്‍ പറഞ്ഞു. അതേസമയം, ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ക്രിമിനല്‍ പ്രോസിക്യൂഷന്‍ ജില്ലാ അറ്റോര്‍ണി കൊണ്ടുവരുമെന്നാണ് കരുതുന്നത്. .

വ്യാഴാഴ്ച കുറ്റം ചുമത്തുമെന്ന് ട്രംപ് പ്രതീക്ഷിച്ചിരുന്നില്ല. റാലി നടത്തുന്നത് പുനരാരംഭിച്ചതുപോലെ തന്നെ അദ്ദേഹത്തിന്റെ പേര് വഹിക്കുന്ന കമ്പനിയുടെ കുറ്റപത്രം മുന്‍ പ്രസിഡന്റിന് തിരിച്ചടിയായി. തന്റെ അനുയായികളെ ആരോപണത്തില്‍ ഉള്‍പ്പെടുത്തിയത് രാഷ്ട്രീയ പീഡനമാണെന്ന് അദ്ദേഹം അപലപിച്ചു. അദ്ദേഹം മറ്റൊരു പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശ്രമിച്ചാല്‍ ഒരു വിചാരണയുടെ വിലകൂടിയ വ്യതിചലനത്തെ ട്രംപിന് അഭിമുഖീകരിക്കേണ്ടിവരും. കമ്പനിയുടെ ധനകാര്യവും ജനുവരി 6 കാപ്പിറ്റല്‍ കലാപത്തിനുശേഷവും ട്രംപ് ഓര്‍ഗനൈസേഷന്റെ കൂടെ നിന്ന ബിസിനസ്സ് പങ്കാളികളെ ഈ ആരോപണം കൂടുതല്‍ അപകടത്തിലാക്കുന്നു, ഇത് മുന്‍ പ്രസിഡന്റിന് വന്‍ തിരിച്ചടിക്ക് കാരണമായി.

വാഷിംഗ്ടണിനെ പിടിച്ചുകുലുക്കാന്‍ ബിസിനസ്സ് മിടുക്കന്മാരുമായി ഒരു രാഷ്ട്രീയ പുറംനാട്ടുകാരനായി സ്വയം ചിത്രീകരിച്ചാണ് ട്രംപ് പ്രസിഡന്റ് സ്ഥാനം നേടിയത്. തന്റെ റിയാലിറ്റി ടെലിവിഷന്‍ ഷോയായ ‘ദി അപ്രന്റിസ്’ ല്‍ അദ്ദേഹം പ്രശസ്തനാക്കിയ കമ്പനി ക്രമേണ ക്രിമിനല്‍ കുറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കാം, അത് അദ്ദേഹത്തിന്റെ പേര് വഹിക്കുന്ന ഹോട്ടലുകള്‍, ഗോള്‍ഫ് കോഴ്‌സുകള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. കമ്പനി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍, അതിന് പിഴയോ മറ്റ് ശിക്ഷകളോ നേരിടേണ്ടിവരും. ബുധനാഴ്ച ഒരു ഫോക്‌സ് ന്യൂസ് ടൗണ്‍ഹാളില്‍ പ്രത്യക്ഷപ്പെട്ട സമയത്ത് മാത്രമാണ് ട്രംപ് അന്വേഷണം പരാമര്‍ശിച്ചത്. തന്റെ നിയമപോരാട്ടങ്ങളുടെ ചരിത്രം ലിസ്റ്റ് ചെയ്യുമ്പോള്‍ അദ്ദേഹം പറഞ്ഞു, ‘ന്യൂയോര്‍ക്ക് റാഡിക്കല്‍ ലെഫ്റ്റ് പ്രോസിക്യൂട്ടര്‍മാര്‍ എന്റെ പിന്നാലെ വരുന്നു. അതു കൊണ്ട് നിങ്ങള്‍ എപ്പോഴും യുദ്ധം ചെയ്യണം, നിങ്ങള്‍ പൊരുതേണ്ടതുണ്ട്.’ അദ്ദേഹം പറഞ്ഞു.

ട്രംപിനെയും അദ്ദേഹത്തിന്റെ കമ്പനിയുടെ ബിസിനസ്സ് രീതികളെയും കുറിച്ചുള്ള വിശാലമായ അന്വേഷണം തുടരുകയാണ്. ട്രംപും ട്രംപ് ഓര്‍ഗനൈസേഷനും വായ്പകളും നികുതി ആനുകൂല്യങ്ങളും നേടുന്നതിനായി സ്വത്ത് മൂല്യങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ടോയെന്ന് പ്രോസിക്യൂട്ടര്‍മാര്‍ അന്വേഷിച്ചുവരികയാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ആ അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനായി മാസങ്ങള്‍ക്കുള്ളില്‍ വീസെല്‍ബര്‍ഗിനെതിരായ സമ്മര്‍ദ്ദം വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ കുറ്റപത്രം. വീസെല്‍ബെര്‍ഗിന്റെ വ്യക്തിഗത നികുതി റിട്ടേണുകളും ബാങ്ക് റെക്കോര്‍ഡുകളും പ്രോസിക്യൂട്ടര്‍മാര്‍ സമര്‍പ്പിക്കുകയും അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകളുടെ ഒരു റാഫ്റ്റ് അവലോകനം ചെയ്യുകയും അദ്ദേഹത്തിന്റെ മുന്‍ മരുമകളെ ചോദ്യം ചെയ്യുകയും ചെയ്തു. അരനൂറ്റാണ്ട് മുമ്പ് ട്രംപിന്റെ പിതാവിനായി ജോലി ആരംഭിച്ച അക്കൗണ്ടന്റായ വീസെല്‍ബര്‍ഗ് ട്രംപ് ഓര്‍ഗനൈസേഷന്റെ സാമ്പത്തിക ഗേറ്റ്കീപ്പറായി രണ്ട് പതിറ്റാണ്ടിലേറെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അടുത്തിടെ ട്രംപിന്റെ മുതിര്‍ന്ന മക്കളുമായി ബിസിനസ്സ് നടത്തിയിരുന്നു. കമ്പനിയുടെ ആന്തരിക പ്രവര്‍ത്തനങ്ങളെക്കുറിച്ചും ബിസിനസ്സ് പങ്കാളികളുമായുള്ള നഗ്‌നമായ കലഹങ്ങളെക്കുറിച്ചും സമാനതകളില്ലാത്ത വീക്ഷണം വീസെല്‍ബര്‍ഗ് നേടി. ട്രംപ് പ്രചാരണ ഉദ്യോഗസ്ഥനായ കോറി ലെവാന്‍ഡോവ്‌സ്‌കിയും വീസെല്‍ബര്‍ഗും ട്രംപ് ഓര്‍ഗനൈസേഷനുമായുള്ള ബന്ധവും ചോദ്യം ചെയ്യപ്പെട്ടേക്കാം. പക്ഷപാതപരമായ ‘മന്ത്രവാദ വേട്ട’ എന്ന നിലയില്‍ വാന്‍സിന്റെ അന്വേഷണത്തെ ട്രംപ് വളരെക്കാലമായി ആക്രമിച്ചു. ഇപ്പോള്‍ അദ്ദേഹം കുറ്റാരോപണങ്ങള്‍ നേരിടുന്നുണ്ട്. ആത്യന്തികമായി അദ്ദേഹം കുറ്റം സമ്മതിക്കുകയും ഒരു ഇടപാട് നടത്തുകയും ചെയ്താല്‍, ട്രംപിന് കാര്യമായ നാശനഷ്ടങ്ങള്‍ വന്നേക്കും. പതിറ്റാണ്ടുകളായി വിശ്വസനീയമായി ആശ്രയിച്ചിരുന്ന വീസെല്‍ബര്‍ഗ് തന്നെ ഒറ്റിക്കൊടുത്തിട്ടില്ലെന്ന് ‘100 ശതമാനം’ ഉറപ്പോടെ ട്രംപ് പ്രഖ്യാപിച്ചു.

1970 കളുടെ അവസാനത്തിലാണ് ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. വീസെല്‍ബര്‍ഗ് രാത്രികളിലും വാരാന്ത്യങ്ങളിലും സമയം ചെലവഴിച്ചുകൊണ്ട് തന്റെ ബോസ് ഫ്രെഡ് ട്രംപിന്റെ മകന്‍ ട്രംപിന്റെ നികുതി റിട്ടേണുകളില്‍ 1990 മുതല്‍ കൈകടത്തുന്നുണ്ട്. എങ്കിലും ട്രംപ് അദ്ദേഹത്തെ സംഘടനയുടെ മുഖ്യ ധനകാര്യ ഓഫീസര്‍ ആക്കിയപ്പോള്‍ മുതല്‍ താന്‍ സഹായിക്കുന്നുണ്ടെന്ന് വീസെല്‍ബര്‍ഗ് സമ്മതിച്ചു. ട്രംപിനെക്കുറിച്ചുള്ള കോണ്‍ഗ്രസ്, ഫെഡറല്‍ അന്വേഷണങ്ങള്‍ക്കിടെ സ്വന്തം പേര് ഉയര്‍ന്നുവന്നപ്പോഴും വീസെല്‍ബര്‍ഗ് കമ്പനിയോട് വിശ്വസ്തത പുലര്‍ത്തുന്നു. വീസെല്‍ബര്‍ഗ് ഒരിക്കലും ആ അന്വേഷണങ്ങളുടെ ലക്ഷ്യമായിരുന്നില്ലെങ്കിലും, 2018 ഓഗസ്റ്റില്‍ ആരംഭിച്ച ജില്ലാ അറ്റോര്‍ണി അന്വേഷണത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു അദ്ദേഹം.

ട്രംപില്‍ നിന്ന് അദ്ദേഹത്തിനും കുടുംബത്തിനും ലഭിച്ച ആനുകൂല്യങ്ങള്‍ പ്രോസിക്യൂട്ടര്‍മാര്‍ പരിശോധിച്ചപ്പോള്‍ അപ്പര്‍ വെസ്റ്റ് സൈഡിലെ വാടക രഹിത അപ്പാര്‍ട്ട്‌മെന്റ് വീസെല്‍ബര്‍ഗിന്റെ കൊച്ചുമക്കളില്‍ ഒരാള്‍ക്ക് പതിനായിരക്കണക്കിന് ഡോളര്‍ സ്വകാര്യ സ്‌കൂളിന്റെ ട്യൂഷനായി ഉപയോഗിക്കുന്നതായി കണ്ടെത്തി. മാന്‍ഹട്ടനില്‍ മെഴ്‌സിഡസ് ബെന്‍സ് വാഹനങ്ങള്‍ പാട്ടത്തിന് നല്‍കി. വീസെല്‍ബെര്‍ഗിന്റെ ഭാര്യക്കും പാട്ടത്തിനെടുത്ത മെഴ്‌സിഡസ് ലഭിക്കുകയും
സമാനമായ ആനുകൂല്യങ്ങള്‍ ലഭിച്ച ഒരേയൊരു സീനിയര്‍ കമ്പനി എക്‌സിക്യൂട്ടീവായി തുടരുകയും ചെയ്തു. ഇപ്പോള്‍ നികുതി ഒഴിവാക്കലുകള്‍ ഉണ്ടെങ്കിലും നികുതി നിയമങ്ങള്‍ വീസെല്‍ബര്‍ഗിന്റെ കാര്യത്തില്‍ അവ്യക്തമാണ്. അതില്‍ പിടിച്ചു കയറാനാണ് ട്രംപ് ശ്രമിക്കുന്നതും. എന്നാല്‍ പിടിവീണാല്‍, അതു വരാനിരിക്കുന്ന പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ട്രംപിന്റെ സാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കും.