സൈനിക അട്ടിമറിക്ക് ശേഷം മ്യാൻമറിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 800 കടന്നു. ആക്രമണങ്ങൾ തുടരുമ്പോൾ 4000ൽ അധികം ആളുകൾ സൈന്യത്തിന്റെ തടവിലാണ്. 2020 ഫെബ്രുവരി ഒന്നിന് പട്ടാളം ഭരണം പിടിച്ചെടുത്തത് മുതൽ 828 പേർ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് മ്യാൻമർ ഔദ്യോഗിക വൃത്തങ്ങൾ പുറത്തുവിടുന്ന റിപ്പോർട്ട്.

കഴിഞ്ഞ നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ വൻതോതിൽ ക്രമക്കേടുകളും അഴിമതിയും ഉണ്ടെന്നാരോപിച്ച് 2021 ഫെബ്രുവരി ഒന്നിന് പാർലമെന്റ് സമ്മേളനത്തിന് മുൻപാണ് മ്യാൻമറിൽ സൈനിക അട്ടിമറി നടക്കുന്നത്.