മസ്കത്ത്: എട്ടു മണിക്കൂറില്‍ കുറയാത്ത സമയം യാത്രയുള്ള അന്താരാഷ്ട്ര വിമാനങ്ങളില്‍ വരുന്നവര്‍ക്ക് നാലു ദിവസത്തിനിടെയുള്ള പി.സി.ആര്‍ ടെസ്റ്റ് ഫലം മതിയാകുമെന്ന് വ്യോമയാന വകുപ്പ് അറിയിച്ചു. ഒമാനില്‍ എത്തുന്ന സമയത്തിന് 96 മണിക്കൂറിന് ഇടയിലായിരിക്കണം ടെസ്റ്റ് നടന്നത്.

എട്ടു മണിക്കൂറില്‍ കുറഞ്ഞ സമയമുള്ള യാത്രകള്‍ക്ക് 72 മണിക്കൂറിനിടയിലെ ടെസ്റ്റ് ഫലമാണ് വേണ്ടത്. കോവിഡ് സ്ഥിരീകരിച്ച ശേഷം ക്വാറന്‍റീന്‍ പൂര്‍ത്തീകരിച്ച ഒമാനി പൗരന്മാര്‍ക്ക് യാത്രക്ക് അനുമതി നല്‍കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. യാത്രയുടെ മറ്റു മാനദണ്ഡങ്ങളില്‍ മാറ്റമില്ല. നേരത്തേ അറിയിച്ച എല്ലാ നിര്‍ദേശങ്ങളും എല്ലാവരും പാലിക്കണം. ആരോഗ്യ വകുപ്പുമായി ആലോചിച്ചാണ് പുതുക്കിയ നിര്‍ദേശം തയാറാക്കിയിരിക്കുന്നത്.