തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്ത് മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്‌റൂമുള്ള ആദ്യ സംസ്ഥാനമായി കേരളം മാറുന്നു. ഹൈടെക് സ്കൂള്‍ , ഹൈടെക് ലാബ് പദ്ധതികളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഇന്ന് 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ മാറ്റം രാജ്യത്തിനാകെ മാതൃകയാകുകയാണെന്നും അദ്ദേഹം പറഞ്ഞു.
“സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ 2016 ല്‍ പ്രഖ്യാപിച്ച 8 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഹൈടെക്കാക്കുന്ന പ്രക്രിയ പൂര്‍ത്തിയായി. 4752 സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ 45000 ക്ലാസ്മുറികളാണ് ഹൈടെക്കാക്കി മാറ്റിയത്. കൂടാതെ 2019ല്‍ തുടങ്ങിയ 1 മുതല്‍ 7 വരെ ക്ലാസുകളിലേക്കുള്ള ഹൈടെക് സ്കുളില്‍ ഹൈടെക് ലാബ് പദ്ധതിയും പൂര്‍ത്തിയായി,” മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളില്‍ 41.01 ലക്ഷം കുട്ടികള്‍ക്കായി 3,74,274 ഉപകരണങ്ങള്‍ വിന്യസിച്ചു. 12,678 സ്കൂളുകള്‍ക്ക് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഉണ്ടാകും .

ഉപകരണങ്ങള്‍ക്ക് 5 വര്‍ഷ വാറണ്ടിയും ഇന്‍ഷൂറന്‍സ് പരിരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. പരാതി പരിഹാരത്തിന് വെബ്പോര്‍ട്ടലും കോള്‍സെന്ററും ഏര്‍പ്പെടുത്തി. 1,19,055 ലാപ്‍ടോപ്പുകള്‍, 6 9,944 മള്‍ട്ടിമീഡിയ പ്രൊജക്ടറുകള്‍, 1,00,473 യു എസ് ബി സ്പീക്കറുകള്‍4 3,250 മൗണ്ടിംഗ് കിറ്റുകള്‍, 23,098 സ്ക്രീന്‍, 4,545 ടെലിവിഷന്‍, 4,611 മള്‍ട്ടിഫംഗ്‍ഷന്‍ പ്രിന്റര്‍, 4,720 എച്ച്‌.ഡി. വെബ്ക്യാം, 4,578 ഡി.എസ്.എല്‍.ആര്‍. ക്യാമറ എന്നിവയാണ് സ്കൂളുകളില്‍ വിന്യസിച്ച ഉപകരണങ്ങള്‍.