പാലാരിവട്ടം പാലം അഴിമതി നടത്തിയ ആരും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിജിലൻസ് അന്വേഷണം അവസാനഘട്ടത്തിലാണ്. പുതിയ പാലത്തിന്റെ മേൽനോട്ട ചുമതല ഇ ശ്രീധരനെന്നും മുഖ്യമന്ത്രി. എട്ട് മാസത്തിനകം നിർമാണം പൂർത്തിയാക്കും.

പാലാരിവട്ടം പാലം യുഡിഎഫ് ഭരണകാലത്തെ അഴിമതിയെ ഓർമപ്പെടുത്തുവെന്നും മുഖ്യമന്ത്രി. പാലം നിർമാണത്തിൽ നഗ്നമായ അഴിമതിയുണ്ട്. ഖജനാവ് കൊള്ളയടിച്ചവരെക്കൊണ്ട് കണക്ക് പറയിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പിനെ അഴിമതി മുക്തമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുണ്ടന്നൂർ, വൈറ്റില മേൽപ്പാലങ്ങൾ ഡിസംബറിൽ ഗതാഗത യോഗ്യമാകും. ആലപ്പുഴ ബൈപ്പാസ് നവംബറിൽ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പെരുമൺ പാലത്തിന്റെ നിർമാണം നവംബറിൽ തുടങ്ങും.