മുംബൈ: അമേരിക്കന്‍ ഇ-കൊമേഴ്സ് ഭീമനായ ആമസോണിന് പിന്നാലെ ഇ-ഫാര്‍മസി മാര്‍ക്കറ്റിലേക്ക് കാലെടുത്തുവെച്ച്‌ മുകേഷ് അംബാനിയുടെ റിലയന്‍സ് റീടെയിലും. ഇതോടെ ഇന്ത്യയിലെ ഒാണ്‍ലൈന്‍ മരുന്ന് വ്യാപാര രംഗത്ത് വന്‍ കുതിപ്പിനാണ് കളമൊരുങ്ങുന്നത്. പ്രമുഖ ഓണ്‍ലൈന്‍ ഫാര്‍മസി ചെയിനായ നെറ്റ് മെഡ്‌സിലെ 60 ശതമാനം ഓഹരികള്‍ 620 കോടി രൂപക്ക് റിലയന്‍സ് റീട്ടെയില്‍ സ്വന്തമാക്കിയിരിക്കുകയാണ്. ഫ്ലിപ്കാര്‍ട്ടും ഇൗ മേഖലയിലേക്ക് ബിസിനസ് വ്യാപിപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ്.

കോവിഡ് 19 നെ തുടര്‍ന്നുണ്ടായ ലോക്ഡൗണിലും അതിനുേശഷവും ഓണ്‍ലൈന്‍ മരുന്ന് വില്‍പ്പനയില്‍ വമ്ബന്‍ കുതിച്ചുചാട്ടമുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് രാജ്യത്ത് ഓണ്‍ലൈന്‍ മരുന്ന് വിതരണം ആരംഭിക്കാന്‍ വ്യാപാര ഭീമന്‍മാര്‍ തയാറെടുക്കുന്നത്. 2020ഒാടെ ഒാണ്‍ലൈന്‍ ഫാര്‍മ റീെട്ടയില്‍ വിപണി 20,000 കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷയെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ഓഫ് ലൈന്‍ സ്റ്റോറുകള്‍ വഴി വാങ്ങുന്നതിനേക്കാള്‍ കുറഞ്ഞ വിലക് സമയബന്ധിതമായി മരുന്നുകള്‍ വീട്ടിലെത്തിക്കാനുള്ള സംവിധാനങ്ങളാണ് തയ്യാറാകുന്നതെന്നാണ് ഇൗ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇ-കൊമേഴ്സ് ഭീമന്‍മാര്‍ക്കിടയില്‍ തുടക്കത്തില്‍ വരാവുന്ന കടുത്ത മല്‍സരം ഉപഭോക്താക്കള്‍ക്ക് വലിയ ഗുണമുണ്ടാക്കുമെന്ന വിലയിരുത്തലുമുണ്ട്.

ലോക്ഡൗണിന്‍െറ പശ്ചാത്തലത്തില്‍ സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിനും ആശുപത്രി സന്ദര്‍ശനം ഒഴിവാക്കുന്നതിനും നിരവധി പേര്‍ ഓണ്‍ലൈന്‍ സംവിധാനത്തെ ആശ്രയിച്ചിരുന്നു. കണ്‍സല്‍ട്ടേഷന്‍, ചികിത്സ, പരിശോധനകള്‍, മരുന്ന് വിതരണം തുടങ്ങിയവയും ഓണ്‍ലൈന്‍ വഴിയാക്കിയിരുന്നു. മരുന്ന് വിതരണത്തിനായി ധാരാളം സ്റ്റാര്‍ട്ട് അപ്പുകളും രംഗത്തെത്തിയിരുന്നു. കുറിപ്പടി പ്രകാരമുള്ള മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, സര്‍ട്ടിഫൈഡ് വില്‍പ്പനക്കാരില്‍നിന്നുള്ള ആയുര്‍വേദ മരുന്നുകള്‍ തുടങ്ങിയവയാകും വിതരണം ചെയ്യുക.