ഇടുക്കി: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ ഇടുക്കി ജില്ലയില്‍ നിന്ന് മൂന്ന് പുതിയ സസ്യങ്ങളെ കണ്ടെത്തി. കാശിത്തുമ്ബ വിഭാഗത്തിലുള്ള ഇമ്ബേഷ്യന്‍സ് ജനുസ്സില്‍ ഉള്‍പ്പെട്ടതാണ് ആദ്യ രണ്ടു സസ്യങ്ങള്‍.എരിയോകോളന്‍ വാമനെയാണ് മൂന്നാമത്തെ സസ്യം. ബോട്ടണിവിഭാഗം പ്രഫസര്‍ ഡോ. സന്തോഷ് നമ്ബി, ഗവേഷകരായ തൃശൂര്‍ തൈക്കാട്ടുശേരി സ്വദേശി വിഷ്ണു മോഹന്‍, കോഴിക്കോട് സ്വദേശിനി ഡാനി ഫ്രാന്‍സിസ്, തൃശൂര്‍ പാലക്കല്‍ സ്വദേശിനി ദിവ്യ കെ. വേണുഗോപാല്‍ എന്നിവരടങ്ങുന്ന സംഘമാണ് ഈ സസ്യങ്ങളെ കണ്ടെത്തിയത്.

കാശിത്തുമ്ബ കുടുംബമായ (ബാള്‍സാമിനെസിയെ) ഇമ്ബേഷ്യന്‍സ് ജനുസില്‍ ഉള്‍പ്പെട്ടതാണ് ആദ്യ രണ്ടു സസ്യങ്ങള്‍. ഇമ്ബേഷ്യന്‍സ് നിദോലപത്ര, ഇമ്ബേഷ്യന്‍സ് ഗ്രാന്‍ഡിസ്‌പോറ എന്നിങ്ങനെ പേരിട്ടിരിക്കുന്ന ഈ സസ്യങ്ങള്‍ ഇടുക്കി ജില്ലയിലെ മാങ്കുളം വനമേഖലയില്‍ നിന്നാണ് കണ്ടെത്തിയത്. ആരെയും ആകര്‍ഷിക്കുന്ന പിങ്ക് നിറത്തിലുള്ള പൂക്കളും നേര്‍ത്ത ഇലകളുമാണ് ഇമ്ബേഷ്യന്‍സ് നിദോലപത്രയെ വ്യത്യസ്തമാക്കുന്നത്. ഇലകളുടെ ഈ സവിശേഷതയാണ് നദോലപത്ര എന്ന പേര് നല്‍കാന്‍ കാരണം. ഇളം റോസ് നിറത്തിലുള്ള ഭംഗിയേറിയ ദളങ്ങളും വലിപ്പമേറിയ പരാഗരേണുക്കളുമാണ് ഇമ്ബേഷ്യന്‍സ് ഗ്രാന്‍ഡിസ്‌പോറയുടെ പ്രധാന സവിശേഷതകള്‍.

പരാഗരേണുക്കളുടെ വലിപ്പമാണ് ഈ സസ്യത്തിന് ആ പേര് നല്‍കാന്‍ കാരണം. കിഴങ്ങുകളില്‍ നിന്ന് പ്രജനനം നടത്തുന്ന ഈ സസ്യം കാലവര്‍ഷത്തിന്‍റെ അവസാനത്തോടുകൂടി പുഷ്പിക്കുകയും പിന്നീടുണ്ടാകുന്ന അപ്രതീക്ഷിതമായ മഴയില്‍ ഇല്ലാതാകുകയും ചെയ്യുന്നു. എന്നാല്‍ മണ്ണിനടിയില്‍ അവശേഷിക്കുന്ന കിഴങ്ങുകള്‍ അനുയോജ്യമായ കാലാവസ്ഥയില്‍ വീണ്ടും മുളച്ചു വരുന്നതിനാല്‍ ഇവ അല്‍ഭുത സസ്യം എന്നാണ് അറിയപ്പെടുന്നത്. സഞ്ചാരികളുടെ പറുദീസയായ മീശപുലിമലയില്‍ നിന്നു കണ്ടെത്തിയ എരിയോകോളേസിയെ കുടുംബത്തില്‍പ്പെട്ട എരിയോകോളന്‍ വാമനെ ആണ് മൂന്നാമന്‍. കാഴ്ചയിലുള്ള വലിപ്പക്കുറവ് എരിയോകോളന്‍ വാമനെ എന്ന പേര് അന്വര്‍ത്ഥമാക്കുന്നു. വേറിട്ടു നില്‍ക്കുന്ന വിദളങ്ങളോടു കൂടിയ ആണ്‍പുഷ്പവും, രോമങ്ങളോടുകൂടിയ പെണ്‍പുഷ്പവും ഈ സസ്യത്തിന്‍റെ സവിശേഷതകളാണ്. മൂന്ന് സസ്യങ്ങളെയും സംരക്ഷണ പ്രാധാന്യമുള്ള സസ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്.