തിരുവനന്തപുരം: ജൂലായ് വന്നു, വാക്സിന്‍ എത്തിയില്ലെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടി നല്‍കി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധന്‍. അഹങ്കാരത്തിന്റെയും അജ്ഞതയുടെയും വെെറസിന് വാക്സിന്‍ ഇല്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒരു നേതൃത്വ പരിശോധനയെക്കുറിച്ച്‌ ചിന്തിക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ജൂലായ് മാസത്തെ വാക്സിന്‍ ലഭ്യതയെക്കുറിച്ചുളള വസ്തുതകള്‍ ഞാന്‍ ഇന്നലെ പുറത്ത് വിട്ടിരുന്നു. എന്താണ് രാഹുലിന്റെ പ്രശ്നം? അദ്ദേഹം ഇതൊന്നും വായ്ക്കുന്നില്ലേ, മനസിലാകുന്നില്ലേ? അഹങ്കാരത്തിന്റെയും അജ്ഞതയുടെയും വൈറസിന് വാക്സിന്‍ ഇല്ല!! കോണ്‍ഗ്രസ് ഒരു നേതൃത്വ പരിശോധനയെക്കുറിച്ച്‌ ചിന്തിക്കണമെന്നും ഹര്‍ഷ് വര്‍ദ്ധന്‍ രാഹുലിന് നല്‍കിയ മറുപടിയില്‍ പറയുന്നു.

അതേസമയം, രാഹുല്‍ ഗാന്ധിയെ പരിഹസിച്ച്‌ ബി.ജെ.പിയും രംഗത്തെത്തി. 51 വയസ് കഴിഞ്ഞെങ്കിലും പക്വതയും വിവേകവും ഉത്തരവാദിത്തവും കോണ്‍ഗ്രസ് നേതാവിന് കോണ്‍ഗ്രസ് നേതാവിന് ലഭിക്കാത്തത് എന്തുകൊണ്ടാരണെന്ന് ആളുകള്‍ ചോദിക്കാറുണ്ടെന്ന് ബി.ജെ.പി പരിഹസിച്ചു. ജൂലായ് ഒന്നിന് 41.60 ലക്ഷം കൊവിഡ് വാക്സിന്‍ ഡോസുകള്‍ നല്‍കിയതായും ബി.ജെ.പി വക്താവ് ഗൗരവ് ഭാട്ടിയ വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.