പ്രദേശവാസികളിൽ ഭീതി പരത്തിയ മുതലകളെ കണ്ടെത്തി രക്ഷപെടുത്തി. കനത്ത മഴയിൽ കരയ്ക്കെത്തിയ മുതലകൾ ഗുജറാത്തിൽ വലിയ ഭീഷണിയാണ് ഉയർത്തിയത്. ഓഗസ്റ്റ് 27 നും 29 നും ഇടയിൽ പെയ്ത കനത്ത മഴയ്ക്കിടെ ഗുജറാത്തിലെ വഡോദരയിലെ ജനവാസ മേഖലകളിൽ നിന്ന് 24 മുതലകളെ കണ്ടെത്തിയതായാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
നദിയിൽ 440 മുതലകൾ വസിക്കുന്നു, അവയിൽ പലതും അജ്‌വ അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിടുന്നത് മൂലമുണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ ജനവാസ കേന്ദ്രങ്ങളിലേക്ക് നീങ്ങുന്നുവെന്ന് വഡോദര റേഞ്ച് ഫോറസ്റ്റ് ഓഫീസർ കരൺസിംഗ് രജ്പുത് പറഞ്ഞു.
24 മുതലകളെ കൂടാതെ പാമ്പ്, മൂർഖൻ, 40 കിലോഗ്രാം ഭാരമുള്ള അഞ്ച് വലിയ ആമകൾ, ഒരു മുള്ളൻപന്നി എന്നിവയുൾപ്പെടെ 75 മൃഗങ്ങളെയും ഞങ്ങൾ ഈ മൂന്ന് ദിവസങ്ങളിൽ രക്ഷിച്ചു. വിശ്വാമിത്രി നദിയോട് ചേർന്ന് നിരവധി ജനവാസ കേന്ദ്രങ്ങളുണ്ട്.



