ഡോ. ജോര്‍ജ് എം. കാക്കനാട്

ഹ്യൂസ്റ്റണ്‍: ലോറ കൊടുങ്കാറ്റ് ടെക്‌സസില്‍ വന്‍ നാശനഷ്ടം വിതയ്ക്കുന്നു. മിക്കയിടത്തും വൈദ്യുതി ലൈനുകള്‍ക്ക് കാര്യമായ തകരാര്‍ സംഭവിച്ചതോടെ നഗരപ്രദേശങ്ങളടക്കം ഇരുട്ടിലായി. യുഎസിന്റെ കണക്കനുസരിച്ച് 400,000 ജനങ്ങളെയാണ് ലോറ ചുഴലിക്കാറ്റ് കഷ്ടപ്പെടുത്തി കൊണ്ടിരിക്കുന്നത്. ഇതില്‍ ലൂസിയാനയും ടെക്‌സസും ഏറ്റവും വലിയ തകരാറുകള്‍ നേരിടുന്നു. ടെക്‌സസില്‍ ഒരു ലക്ഷത്തിലധികം ഉപഭോക്താക്കളെ കാറ്റ് ബാധിക്കുന്നു. ദേശീയ ചുഴലിക്കാറ്റ് കേന്ദ്രത്തില്‍ നിന്നുള്ള ലോറയെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റ് പ്രകാരം ചുഴലിക്കാറ്റ് പരമാവധി 100 മൈല്‍ വേഗതയിലാണ് വീശുന്നത്. പടിഞ്ഞാറന്‍, മധ്യ ലൂസിയാന എന്നിവിടങ്ങളില്‍ നാശനഷ്ടമുണ്ടാക്കുന്ന കാറ്റും വെള്ളപ്പൊക്കവും ഉള്‍നാടുകളിലേക്കും പടരുന്നു. ലൂസിയാന തീരപ്രദേശങ്ങളില്‍ ജീവന്‍ അപകടപ്പെടുത്തുന്ന കൊടുങ്കാറ്റിനെ തുടര്‍ന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

കൊടുങ്കാറ്റ് ആഞ്ഞടിച്ചതോടെ ലൂസിയാനയിലെ വലിയൊരു കാസിനോയുടെ മേല്‍ക്കൂരയുടെ ഭാഗങ്ങള്‍ പറന്നു നിലംപൊത്തി. ഗോള്‍ഡന്‍ ന്യൂജെറ്റ് കാസിനോയുടെ മേല്‍ക്കൂരയയ്ക്കാണ് വ്യാപക നാശനഷ്ടമുണ്ടായിരിക്കുന്നത്. 110 മൈല്‍ വേഗതയില്‍ കാറ്റടിച്ചുകൊണ്ട് ലോറ കാറ്റഗറി 2 കൊടുങ്കാറ്റായി ദുര്‍ബലപ്പെട്ടെങ്കിലും ഇന്ന് രാവിലെ, കാറ്റഗറി 4 കൊടുങ്കാറ്റായി ലൂസിയാനയിലെ കാമറൂണിനടുത്ത് അടിച്ചു കയറുകയായിരുന്നു. ഇന്ന് രാവിലെ ടെക്‌സാസിലും ലൂസിയാനയിലും കൂടുതല്‍ വൈദ്യുതി മുടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, 500,000 ത്തിലധികം ഉപഭോക്താക്കളെ സംസ്ഥാനങ്ങളില്‍ ബാധിച്ചു.

വലിയ കാറ്റില്‍ നിന്ന് മരങ്ങള്‍ കടപുഴകിയിട്ടുണ്ട്. വളരെയധികം നാശനഷ്ടങ്ങള്‍ ഉണ്ട്. ആളുകള്‍ക്ക് ഇവിടെ ധാരാളം സഹായം ആവശ്യമുണ്ടെന്ന് ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് പറഞ്ഞു. ലോറ ചുഴലിക്കാറ്റിന് മുന്നോടിയായി തീരപ്രദേശത്തെ വലിയ തോതിലുള്ള രക്ഷാപ്രവര്‍ത്തനം ആയിരക്കണക്കിന് പേരുടെ ജീവന്‍ രക്ഷിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കുടിയൊഴിപ്പിക്കാനുള്ള മുന്നറിയിപ്പുകള്‍ ആളുകള്‍ ശ്രദ്ധിച്ചതാണ് വലിയൊരു ആപത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ഒരു കാരണം. ഇതുവരെ മരണം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ കൊടുങ്കാറ്റ് ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് അബോട്ട് മുന്നറിയിപ്പ് നല്‍കി.

നോര്‍ത്ത് ഈസ്റ്റ് ടെക്‌സാസില്‍, ചുഴലിക്കാറ്റ് ഇപ്പോഴും തുടരുകയാണ്,’ അബോട്ട് പറഞ്ഞു. ‘അതിനാല്‍ കിഴക്കന്‍ ടെക്‌സാസില്‍ വളരെ ഉയരമുള്ള മരങ്ങള്‍ തകര്‍ക്കുന്ന ശക്തമായ കാറ്റും ചുഴലിക്കാറ്റും വലിയ അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. അതിനാല്‍ വടക്കുകിഴക്കന്‍ ടെക്‌സസിലെ ആളുകള്‍, ഇപ്പോള്‍ വളരെ ജാഗ്രത പാലിക്കേണ്ടതുണ്ട്. അദ്ദേഹം തുടര്‍ന്നു. ‘ഇപ്പോള്‍ ഞങ്ങള്‍ തിരയല്‍, രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു, പ്രളയമുണ്ടാകുന്നുണ്ടോയെന്ന് ജാഗ്രതയോടെ ജനങ്ങള്‍ ശ്രദ്ധിക്കണം. ജലത്തിന്റെ അളവില്‍ ഏതെങ്കിലും തരത്തിലുള്ള വ്യത്യാസമുണ്ടായാല്‍ സഹായം ആവശ്യമുണ്ടെങ്കില്‍ അറിയിക്കണം, പ്രത്യേകിച്ചും ബ്യൂമോണ്ട്, പോര്‍ട്ട് ആര്‍തര്‍, ലൂസിയാന അതിര്‍ത്തിയോട് ഏറ്റവും അടുത്തുള്ള ഓറഞ്ച് പ്രദേശങ്ങളിലെയും ജനങ്ങള്‍,’ ഗവര്‍ണര്‍ വ്യക്തമാക്കി. കൊടുങ്കാറ്റിന്റെ ഏറ്റവും കഠിനമായ ആഘാതത്തെയാണ് ടെക്‌സസ്, ലൂസിയാന സംസ്ഥാനം ഇന്നലെ രാത്രി മുതല്‍ അഭിമുഖീകരിച്ചത്.

അതേസമയം പാന്‍ഡെമിക് സമയത്ത് ചുഴലിക്കാറ്റിനെ നേരിടാന്‍ ടെക്‌സസ് പുതിയ തന്ത്രങ്ങള്‍ പഠിച്ചുവെന്നു ഗവര്‍ണര്‍ പറയുന്നു. ആഗോള കോവിഡ് 19 പാന്‍ഡെമിക് സമയത്ത് ടെക്‌സസ് രണ്ട് ചുഴലിക്കാറ്റുകളെ നേരിട്ടതായി ഗ്രെഗ് അബോട്ട് പറഞ്ഞു. കോര്‍പ്പസ് ക്രിസ്റ്റി പ്രദേശത്ത് ജൂലൈയില്‍ ഉണ്ടായ ഹന്ന ചുഴലിക്കാറ്റിന് ശേഷം സംസ്ഥാനം നേരിടുന്ന രണ്ടാമത്തെ കാറ്റാണ് ലോറ. ലോറ ചുഴലിക്കാറ്റിന് മുന്നോടിയായി അബോട്ട് പറഞ്ഞു, ‘വലിയ കണ്‍വെന്‍ഷന്‍ സെന്ററുകളിലേക്കും അതുപോലുള്ള കാര്യങ്ങളിലേക്കും ആളുകളെ മാറ്റുന്നതിനു വിരുദ്ധമായി, ഹോട്ടല്‍ മുറികളിലേക്ക് കഴിയുന്നത്ര ആളുകളെ ഉള്‍പ്പെടുത്താന്‍ ഞങ്ങള്‍ ശ്രമിച്ചു, അങ്ങനെ പകര്‍ച്ചവ്യാധിയില്‍ നിന്നും ഒറ്റപ്പെടാന്‍ കഴിയും.’ ചുഴലിക്കാറ്റ് കാരണം ട്രംപ് തന്റെ പ്രസംഗം ഇന്ന് രാത്രി നീട്ടിവെക്കണോ എന്ന് ചോദിച്ചപ്പോള്‍, റിപ്പബ്ലിക്കന്‍ ദേശീയ കണ്‍വെന്‍ഷന്‍ പോലും താന്‍ കണ്ടിട്ടില്ലെന്ന് അബോട്ട് പറഞ്ഞു.

‘ചുഴലിക്കാറ്റ് ആസന്നമാകുമ്പോള്‍ ഞാന്‍ അത് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്,’ ഞാന്‍ നിങ്ങളോട് ആത്മാര്‍ത്ഥത പുലര്‍ത്തും, കാരണം ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ചുഴലിക്കാറ്റിന്റെ സമയം മുഴുവന്‍ പ്രവര്‍ത്തിക്കുന്നു. എനിക്ക് മറ്റൊന്നിനും സയമവുമില്ല, അവസരവുമില്ല.’ എന്നാല്‍ ആര്‍എന്‍സി ആസൂത്രണം ചെയ്തപോലെ നടക്കുമെന്ന് താന്‍ കരുതുന്നുവെന്ന് അബോട്ട് പറഞ്ഞു. ‘അദ്ദേഹം ഭയങ്കര പ്രസംഗം നടത്തുമെന്ന് ഞാന്‍ കരുതുന്നു,’ അദ്ദേഹം പറഞ്ഞു.

ലൂസിയാന പരിസരത്തെ ഓരോ വ്യക്തിയുടെയും മുറ്റത്ത് കൊടുങ്കാറ്റ് മരങ്ങള്‍ വീഴ്ത്തിയിട്ടുണ്ട്. ലോറ ചുഴലിക്കാറ്റ് മൂലമുണ്ടായ നാശത്തെക്കുറിച്ച് ലൂസിയാനയിലെ സള്‍ഫറിലെ നിവാസികള്‍ മനസ്സിലാക്കാന്‍ തുടങ്ങി. പുലര്‍ച്ചെ 1:32 വരെ നഗരത്തിന് വൈദ്യുതി നഷ്ടപ്പെട്ടില്ലെന്ന് ജോണ്‍ ബര്‍ച്ച് പറയുന്നു. ലോറ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ലൂസിയാനയിലെ സള്‍ഫറില്‍ ഉണ്ടായതു വലിയ നാശനഷ്ടമാണ്. നിരവധി വൈദ്യുതി ലൈനുകളും തകര്‍ന്നു. എന്നാല്‍ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനേക്കാള്‍ രക്ഷാപ്രവര്‍ത്തനത്തിനാണ് മുന്‍കതൂക്കമെന്നു ലൂസിയാന ഗവര്‍ണര്‍ ജോണ്‍ ബെല്‍ എഡ്വേര്‍ഡ്‌സ് പറയുന്നു. തന്റെ സംസ്ഥാനത്ത് നാശനഷ്ടങ്ങള്‍ വ്യാപകമാണെന്ന് അദ്ദേഹം പറഞ്ഞു,

ഒരു പൂര്‍ണ്ണമായ വിലയിരുത്തല്‍ ഇതുവരെ അറിവായിട്ടില്ല. കോവിഡ് 19 മൂലമുള്ള വീണ്ടെടുക്കല്‍ സമയത്ത് ഉണ്ടായ കാറ്റിനെ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഉയര്‍ന്ന കാറ്റിന്റെ വേഗത കാരണം സംസ്ഥാനത്തിന് ഇതുവരെ ഹെലികോപ്റ്ററുകള്‍ അയയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും എന്നാല്‍ 1,500 ല്‍ അധികം സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ പേഴ്‌സണലും 400 ബോട്ടുകളും ഉയര്‍ന്ന ജല വാഹനങ്ങളും ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലേക്ക് പോകുകയാണെന്നും എഡ്വേര്‍ഡ്‌സ് പറഞ്ഞു. ഈ സമയത്ത്, കൊടുങ്കാറ്റിനെ തുടര്‍ന്ന് മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു.