കോട്ടയം: കെ.എസ്.ആര്.ടി.സിയില്‍ രണ്ടുമാസത്തെ പെന്ഷന് മുടങ്ങാന്‍ കാരണം കടമെടുക്കുന്ന തുകയുടെ പലിശ കുറക്കാന്‍ സി.എം.ഡി നടത്തിയ ശ്രമം. 40,700 പേര്‍ക്ക് മൂന്നുവര്‍ഷമായി തടസ്സമില്ലാതെ നടന്ന പെന്ഷന് വിതരണമാണ് ഫയലിലെഴുതിയ കുറിപ്പിലൂടെ തടസ്സപ്പെട്ടത്.
സി.എം.ഡിയുടെ നിലപാടില്‍ പെന്‍ഷന്‍കാര്‍ പ്രതിഷേധം ഉയര്‍ത്തിയതോടെ നിലവിെല രീതിയില്‍തന്നെ പെന്ഷന് കൊടുക്കാനുള്ള ശ്രമത്തിലാണ് കെ.എസ്.ആര്.ടി.സി. ജൂണിലെ പെന്ഷന് അഞ്ചാം തീയതിയും ജൂലൈയിലേത് 10ന് മുമ്ബും നല്‍കിയേക്കുമെന്നാണ് സൂചന. 2022 മാര്‍ച്ചുവരെ പെന്ഷന് നല്‍കാനുള്ള ധാരണപത്രം സംബന്ധിച്ച ചര്‍ച്ച അഞ്ചിനകം പൂര്‍ത്തിയാക്കി തീരുമാനമെടുക്കും. വിവാദങ്ങളുയര്‍ത്തിയ പെന്ഷന് കുടിശ്ശിക മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടിടപെട്ടാണ് ടോമിന് തച്ചങ്കരിയുടെ കാലഘട്ടത്തില്‍ സഹകരണ സ്ഥാപനങ്ങളില്‍നിന്ന് പണം കടമെടുത്ത് നല്‍കാനുള്ള പദ്ധതി തയാറാക്കിയത്.
മുന്‍ ധനമന്ത്രി തോമസ് ഐസക്കായിരുന്നു ഇങ്ങനെയൊരു നിര്‍േദശം തയാറാക്കിയത്. ഇതിെന്റ സാമ്ബത്തികബാധ്യത മുഴുവന്‍ സംസ്ഥാന സര്‍ക്കാറാണ് വഹിക്കുന്നത്. അതിനുശേഷം കഴിഞ്ഞ മൂന്നുവര്‍ഷമായി തടസ്സമില്ലാതെ നടന്ന പെന്ഷന് വിതരണമാണ് ബിജു പ്രഭാകര്‍ ഇടപെട്ടതോടെ കൊടുക്കാതെപോയത്. പെന്ഷന് സഹകരണ ബാങ്ക് നല്കുന്ന പണത്തിന് 10 ശതമാനം പലിശയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇത് 8.8 ശതമാനമായി കുറക്കാന്‍ നടത്തിയ ശ്രമമാണ് തിരിച്ചടിയായത്. പെന്ഷന് പദ്ധതിയുടെ ധാരണപത്രം പുതുക്കുന്ന സമയമായതോടെയാണ് പലിശ കുറക്കണമെന്ന കുറിപ്പ് ഫയലില്‍ ഉള്‍പ്പെടുന്നത്.
ഈ നിര്‍ദേശവുമായി ഫയല്‍ ധനകാര്യമന്ത്രിക്ക് എത്തി. പുതിയ ധനമന്ത്രി ഫയല്‍ മുഖ്യമന്ത്രിക്ക് വിട്ടു. ധനമന്ത്രിയും ഗതാഗതമന്ത്രിയും ചര്‍ച്ച ചെയ്തു തീരുമാനിക്കണമെന്ന് മുഖ്യമന്ത്രിയും നിര്‍ദേശിച്ചു. ഇതോടെ പെന്ഷന് മുടക്കി എന്ന പേരുദോഷം ഗതാഗതമന്ത്രിക്കും കിട്ടി. പലിശ കുറക്കണമെന്ന് ഫയലില്‍ നോട്ടെഴുതിയ സി.എം.ഡിക്കാകട്ടെ കുറഞ്ഞ പലിശ നിരക്കില്‍ എവിടെനിന്നെങ്കിലും പണം കണ്ടെത്താനും കഴിഞ്ഞില്ല.
ഏതായാലും പലിശ കുറക്കല്‍ ശ്രമം കെ.എസ്.ആര്.ടി.സിയിലെ 40,700 പെന്‍ഷന്‍കാരുടെ പെന്ഷന് രണ്ടുമാസം മുടക്കാന്‍ മാത്രമാണ് ഉപകരിച്ചത്. സഹകരണ വകുപ്പുമായി ചര്‍ച്ച നടത്തി പലിശ കുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് ഗതാഗത വകുപ്പിെന്റ നിലപാട്.
പെന്ഷന് തുകയുടെ പലിശ കുറച്ച് പണം ലാഭിക്കാന്‍ ശ്രമിക്കുന്ന കെ.എസ്.ആര്.ടി.സി മറ്റ് പാഴ്ചെലവുകള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നില്ലെന്ന് പെന്‍ഷന്‍കാര്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡിനുശേഷം യാത്രക്കാരുടെ എണ്ണം വര്ധിക്കുേമ്ബാഴും രണ്ടായിരത്തോളം ബസുകള്‍ ഒാടിക്കാതെയിട്ടിരിക്കുന്നതുള്പ്പെടെ കെടുകാര്യസ്ഥതയാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്.



