ഇടുക്കി: മാങ്കുളത്ത് ജനവാസ കേന്ദ്രത്തിലിറങ്ങിയ പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. നാട്ടുകാരെ ആക്രമിക്കാന്‍ തുടങ്ങിയതോടെയാണ് പുലിയെ തല്ലിക്കൊന്നത്.

ശനിയാഴ്ച പുലര്‍ച്ചെ അമ്പതാംമൈല്‍ സ്വദേശി ഗോപാലനെയാണ് പുലി അക്രമിച്ചത്. തുടര്‍ന്ന് മറ്റു നാട്ടുകാരെയും പുലി അക്രമിക്കാന്‍ തുടങ്ങിയതോടെയാണ് നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന് പുലിയെ തല്ലിക്കൊന്നത്.

വെള്ളിയാഴ്ച രാത്രി രണ്ട് ആടുകളെയും പുലി കൊന്നിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി മാങ്കുളത്ത് രാത്രി ഇറങ്ങുന്ന പുലി വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നത് പതിവായിരുന്നു. പുലിയെ പിടിക്കനായി വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നെങ്കിലും പുലി കുടുങ്ങിയിരുന്നില്ല.