ലോകത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 4,40,000ലേക്ക് അടുക്കുന്നു.ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച്‌ ഇതുവരെ ജീവന്‍ പൊലിഞ്ഞവരുടെ എണ്ണം 4,39,050 ആണ്. 81,12,577 പേര്‍ക്കാണ് ആഗോള വ്യാപകമായി കോവിഡ് ബാധിച്ചിട്ടുള്ളത്.42,13,182 പേര്‍ക്കാണ് ഇതുവരെ കോവിഡില്‍ നിന്ന് രോഗമുക്തി നേടാനായത്.

അമേരിക്കയില്‍ കോവിഡ് വ്യാപനത്തോതില്‍ കാര്യമായ കുറവില്ലെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 21.82 ലക്ഷം കടന്നു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെഔദ്യോഗിക കണക്കുകള്‍ പ്രകാരം 21,82,950 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചിട്ടുള്ളത്.1,18,283 പേര്‍ രോഗത്തേത്തുടര്‍ന്ന് മരണമടഞ്ഞു. 8,89,866 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗമുക്തി നേടാനായത്.

കോവിഡ് മുക്തമായെന്ന് പ്രഖ്യാപിക്കാനിരിക്കെ ന്യൂസിലാന്‍ഡില്‍ വീണ്ടും കോവിഡ്. യുകെയില്‍ നിന്നെത്തിയ രണ്ടു പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിക്കുന്നു.അമ്ബത് ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള ചെറുരാജ്യമായ ന്യൂസിലന്റില്‍ ഇതുവരെ 1,156 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളത്. കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം ഇന്നുവരെ 21 പേര്‍ക്കാണ് കോവിഡില്‍ ജീവന്‍ നഷ്ടമായത്.

നേരത്തെ അമേരിക്കയായിരുന്നു കൊവിഡ് കേസുകളുടെയും മരണങ്ങളുടെയും എണ്ണത്തില്‍ മുന്നില്‍. ഒരുദിവസത്തിനിടെ അമേരിക്കയില്‍ 425 മരണങ്ങളുണ്ടായെങ്കില്‍ ബ്രസീലില്‍ അത് 729 ആണ്. ഓരോ ദിവസം കഴിയുന്തോറും ബ്രസീലിലെ സ്ഥിതി അതീവഗുരുതരമായി തുടരുകയാണെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ബ്രസീലില്‍ ഇതുവരെ 8,91,556 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.

44,118 പേര്‍ മരണപ്പെടുകയും ചെയ്തു. ഏതാണ്ട് രണ്ടാഴ്ചയ്ക്കുള്ളിലാണ് ബ്രസീലില്‍ ഇത്തരത്തില്‍ വൈറസ് ബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നത്. രോഗം കണ്ടെത്തിയശേഷം ഇതുവരെ രാജ്യത്ത് 4,64,774 പേര്‍ വൈറസ് മുക്തരായി. 3,82,664 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണ്. അമേരിക്കയും ബ്രസീലും കഴിഞ്ഞാല്‍ റഷ്യയിലാണ് രോഗബാധിതര്‍ കൂടുതലായുള്ളത്. റഷ്യയില്‍ 5,37,210 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചപ്പോള്‍ 7,091 പേര്‍ മരണത്തിന് കീഴടങ്ങി. വൈറസ് ബാധിതരില്‍ ബ്രിട്ടനെ മറികടന്ന് ഇന്ത്യ ഇപ്പോഴും നാലാംസ്ഥാനത്ത് തുടരുകയാണ്.