തിങ്കളാഴ്ച തെക്കൻ ഫിലിപ്പീൻസിൽ ഉണ്ടായ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം പടിഞ്ഞാറൻ പസഫിക്കിന്റെ ചില ഭാഗങ്ങളിൽ സുനാമി മുന്നറിയിപ്പുകൾക്ക് കാരണമായി. ഇതേത്തുടർന്ന് തീരദേശവാസികളെ ഒഴിപ്പിക്കേണ്ടി വരികയും ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് സമീപമുള്ള വൈദ്യുതി, വാർത്താവിനിമയ ശൃംഖലകൾ തടസ്സപ്പെടുകയും ചെയ്തു. ഭൂകമ്പത്തിൽ കുറഞ്ഞത് അഞ്ചു പേരെങ്കിലും മരിച്ചിട്ടുണ്ടാകാമെന്ന് പ്രാദേശിക അധികൃതർ പറയുന്നു.

ദുരന്തം ബാധിച്ച പല പ്രദേശങ്ങളിലും നാശനഷ്ടങ്ങളുടെ വിലയിരുത്തൽ ഇപ്പോഴും തുടരുകയാണ്. ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് നൽകുന്ന വിവരപ്രകാരം, ഫിലിപ്പീൻസിലെ രണ്ടാമത്തെ വലിയ ദ്വീപായ മിന്ദനാവോയ്ക്ക് സമീപം കടൽത്തീരത്തിന് താഴെ ഏകദേശം 10 കിലോമീറ്റർ മാത്രം ആഴത്തിലാണ് ഭൂകമ്പം ഉണ്ടായിരിക്കുന്നത്. ആഴം കുറഞ്ഞ ഭൂകമ്പങ്ങൾ പലപ്പോഴും കൂടുതൽ വിനാശകരമാണ്, കാരണം ഭൂകമ്പ തംരഗങ്ങൾക്ക് പരിതലത്തിലേക്ക് എത്തുന്നതിന് കുറഞ്ഞ ദൂരം മാത്രം സഞ്ചരിച്ചാൽ മതിയാകും. ഇത് ശക്തമായ ഭൂമി കുലുക്കത്തിന് കാരണമാകുന്നു.