പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇളയ സഹോദരന്‍ റോബര്‍ട്ട് ട്രംപ് (71) ന്യൂയോര്‍ക്ക് ആശുപത്രിയില്‍ ശനിയാഴ്ച അന്തരിച്ചു. ഇക്കാര്യം ഡോള്‍ഡ് ട്രംപ് പ്രസ്താവനയില്‍ അറിയിക്കുകയായിരുന്നു.

സഹോദരന്റെ സംസ്‌കാര ചടങ്ങില്‍ ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. വാരാന്ത്യത്തില്‍ ന്യൂജേഴ്‌സിയിലേക്ക് പോകുമ്പോള്‍ സഹോദരനെ കാണാന്‍ ട്രംപ് വെള്ളിയാഴ്ച ന്യൂയോര്‍ക്കിലേക്ക് പോകാന്‍ അവസാന നിമിഷം തീരുമാനിക്കുകയായിരുന്നു. റോബര്‍ട്ട് ട്രംപിനെ മാന്‍ഹട്ടനിലെ ന്യൂയോര്‍ക്ക് പ്രെസ്‌ബൈറ്റീരിയന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. റോബര്‍ട്ട് ട്രംപിന്റെ അസുഖത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മാസങ്ങളായി അദ്ദേഹം രോഗിയായിരുന്നു.

ട്രംപ് ഓര്‍ഗനൈസേഷന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്നു റോബര്‍ട്ട് ട്രംപ്. ഓര്‍ഗനൈസേഷന്റെ അറ്റ്‌ലാന്റിക് സിറ്റി കാസിനോകളുടെ മേല്‍നോട്ടം ഉള്‍പ്പെടെയുള്ള ചുമതലകള്‍ അദ്ദേഹമാണ് വഹിച്ചിരുന്നത്. 1948 ല്‍ ജനിച്ച റോബര്‍ട്ട് ട്രംപ് നാല് സഹോദരങ്ങളില്‍ ഒരാളായിരുന്നു, അന്തരിച്ച ഫ്രെഡ് ട്രംപ് ജൂനിയര്‍ ഉള്‍പ്പെടെ. ഈ വര്‍ഷം ആദ്യം ആന്‍ മേരി പല്ലനെ വിവാഹം കഴിച്ച അദ്ദേഹം മുമ്പ് ബ്ലെയ്ന്‍ ട്രംപിനെ വിവാഹം കഴിച്ചു. മരണത്തിന് മുമ്പ് റോബര്‍ട്ട് ട്രംപ് ന്യൂയോര്‍ക്കിലെ മില്‍ബ്രൂക്കില്‍ ഹഡ്‌സണ്‍ വാലിയില്‍ താമസിച്ചിരുന്നു.