ഇതര ഇന്ധനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനും ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് നികുതി പരമായ പിന്തുണ നൽകിക്കൊണ്ട്, ഉയർന്ന അളവിൽ എഥനോൾ ചേർത്ത പെട്രോളിൻ്റെ എക്സൈസ് ഡ്യൂട്ടി ഇന്ത്യ ഒഴിവാക്കി. ബുധനാഴ്ച പുറത്തിറക്കിയ സർക്കാർ വിജ്ഞാപനമനുസരിച്ച്, 22 ശതമാനം മുതൽ 30 ശതമാനം വരെ എഥനോൾ അടങ്ങിയ പെട്രോളിനെ എക്സൈസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കും.
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതിക്കാരും ഉപഭോക്താവുമായ ഇന്ത്യ, അതിന്റെ വിപുലമായ ഊർജ്ജ സുരക്ഷാ തന്ത്രത്തിന്റെ ഭാഗമായി ഇന്ധന മിശ്രിതത്തിൽ എഥനോളിന്റെ ഉപയോഗം വർദ്ധിപ്പിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.



