കൊച്ചി: ട്രാൻസ്ഫോമറിനുള്ളിൽ കയറിയ മലമ്പാമ്പിനെ പിടികൂടി. അങ്കമാലി കരയാംപറമ്പ് മഞ്ഞാലി തോടിന് സമീപത്തെ ട്രാൻസ്ഫോമറിനുള്ളിലാണ് കഴിഞ്ഞ ദിവസം രാത്രി പെരുമ്പാമ്പ് കയറിക്കൂടിയത്. ട്രാൻഫോർമറിനുള്ളിൽ ചുറ്റി പിണഞ്ഞു നിൽക്കുന്ന രീതിയിലായിരുന്നു പാമ്പിനെ നാട്ടുകാർ കണ്ടത്. പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി ചാക്കിലാക്കി കൊണ്ടുപോയി.

കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ നിന്നും മൂർഖൻ പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. പെരുമ്പാവൂരിലെ കൂവൂരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നാണ് മൂർഖനെ പിടികൂടിയത്. ഇതിനൊപ്പം മാളത്തിൽ നിന്നും 20 മുട്ടകളും കണ്ടെടുത്തിരുന്നു.

അതേസമയം, സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം സ്ഥിരീകരിച്ചു. ആലപ്പുഴ കുട്ടനാട്ടിലാണ് ഇന്ദിര (65) എന്ന വീട്ടമ്മ പാമ്പ് കടിയേറ്റ് മരിച്ചത്. സംസ്ഥാനത്ത് ഒരാഴ്‌ചയ്ക്കിടെ പാമ്പ് കടിയേറ്റ് നാലു മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്.

തൃശൂർ കോടാലി സ്വദേശിയായ അൽജോ, ചിറയിൻകീഴിൽ എട്ടു വയസുകാരൻ ദിക്ഷൽ, കായംകുളത്ത് സലീന (42) എന്നിവർ പാമ്പ് കടിയേറ്റ് മരിച്ചിരുന്നു.